shafali verma x
Sports

പ്രതികയ്ക്ക് പകരം ഷഫാലി ഇന്ത്യന്‍ ടീമില്‍; തിരിച്ചു വരവ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം

പ്രതിക റാവല്‍ പരിക്കേറ്റ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടത്തിനു മുന്‍പായി ഇന്ത്യന്‍ ടീമില്‍ മാറ്റം. പരിക്കേറ്റ ഓപ്പണര്‍ പ്രതിക റാവലിനു പകരം ഷഫാലി വര്‍മ ടീമിലെത്തി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനിടെ പരിക്കേറ്റാണ് പ്രതിക പുറത്തായത്. പകരക്കാരിയായി ഷഫാലിയെ ഉള്‍പ്പെടുത്താനുള്ള ബിസിസിഐ അപേക്ഷ ഐസിസി അംഗീകരിച്ചിട്ടുണ്ട്. സെമിയ്ക്കു മുന്‍പായി ഷഫാലി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഫീല്‍ഡിങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ താരത്തിന്റെ കാല്‍മുട്ടിനും പാദത്തിനുമാണ് പരിക്കു പറ്റിയത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയടക്കം മിന്നും ഫോമില്‍ നില്‍ക്കെയാണ് പ്രതിക പരിക്കേറ്റ് പുറത്തായത്.

2024 ഒക്ടോബറിനു ശേഷം ഷഫാലി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. സമീപ കാലത്ത് ഇന്ത്യ എ ടീമിനായി താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഷഫാലി 49 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. നിലവില്‍ ദേശീയ വനിതാ ടി20 പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തു നില്‍ക്കുന്ന താരവും ഷഫാലിയാണ്. താരം 9 കളിയില്‍ നിന്നു 341 റണ്‍സാണ് അടിച്ചത്.

ഈ മാസം 30നു നടക്കുന്ന സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ സ്മൃതിയ്‌ക്കൊപ്പം ഷഫാലി ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

The Indian team has added shafali verma to the squad after she was approved as the replacement for Pratika Rawal on Monday, October 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT