മുഹമ്മദ് സിറാജ്  
Sports

ജന്മനാട്ടില്‍ താരമായി സിറാജ്, വന്‍ സ്വീകരണം; എയര്‍പോര്‍ട്ടില്‍ സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫിനും തിരക്ക്, വിഡിയോ

ടീമിന്റെ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപും സിറാജിനൊപ്പം ഉണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. ലണ്ടനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇറങ്ങിയ സിറാജ് അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ഹൈദരാബാദിലെത്തിയത്.

ഹൈദരാബാദ് എയര്‍പോര്‍ട്ടിലെത്തിയ താരത്തിനൊപ്പം ചിത്രം എടുക്കാന്‍ ആരാധകര്‍ തിരക്കുകൂട്ടി. മുംബൈയിലും സിറാജിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കൂടി. അധികം വൈകാതെ തന്നെ താരം സിറാജ് കാറില്‍ കയറി ഹൈദരാബാദിലേക്ക് പോകുന്നതിനായി ആഭ്യന്തര ടെര്‍മിനലിലേക്ക് പോയി, അവിടെയും താരത്തിനെ ആരാധകര്‍ വളഞ്ഞു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സിറാജ് ആയിരുന്നു. അഞ്ച് മത്സരങ്ങളും കളിച്ച താരം 185.3 ഓവറാണ് എറിഞ്ഞത്. അവസാന മത്സരത്തില്‍ നിര്‍ണായകമായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതാണ് സിറാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റുകളാണ് പിഴുതത്.

Siraj arrives in Hyderabad, adoring fans show up to welcome England series hero.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT