ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം 
Sports

മാധ്യമങ്ങളിലൂടെ അല്ല, മുഖാമുഖം സംസാരിക്കൂ; ബിസിസിഐയോട് ഷാഹിദ് അഫ്രീദി 

മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: കോഹ്‌ലിയെ ഏകദിന നായകത്വത്തില്‍ നിന്ന് മാറ്റിയ സംഭവം നല്ല രീതിയില്‍ ബിസിസിഐക്ക് കൈകാര്യം ചെയ്യാമായിരുന്നു എന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്. 

ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. ഓരോ കളിക്കാരനേയും കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ സെലക്ടര്‍മാര്‍ അറിയിക്കണം. ഇതാണ് നമ്മുടെ പദ്ധതി, ടീമിന് ഇതാവും നല്ലത് എന്നിങ്ങനെ പറഞ്ഞ് കൃത്യമായി ആശയവിനിമയം നടക്കണം, അഫ്രീദി പറയുന്നു. 

മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക, ഏറ്റവും ഉചിതം അതാണ്

മാധ്യമങ്ങളിലൂടെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക. ഏറ്റവും ഉചിതം അതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അപ്പോള്‍ പരിഹാരമാവും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ കളിക്കാരും ബോര്‍ഡും തമ്മില്‍ അകല്‍ച്ച ഉണ്ടാവാന്‍ പാടില്ല എന്നും പാക് മുന്‍ താരം പറയുന്നു. 

ഏകദിന ക്യാപ്റ്റന്‍സി തന്നില്‍ നിന്ന് മാറ്റിയ വിധത്തിലെ അതൃപ്തി കോഹ് ലി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം വന്നത്. സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെലക്ടര്‍ ഇക്കാര്യം തന്നോട് പറയുകയായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT