ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം 
Sports

മാധ്യമങ്ങളിലൂടെ അല്ല, മുഖാമുഖം സംസാരിക്കൂ; ബിസിസിഐയോട് ഷാഹിദ് അഫ്രീദി 

മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: കോഹ്‌ലിയെ ഏകദിന നായകത്വത്തില്‍ നിന്ന് മാറ്റിയ സംഭവം നല്ല രീതിയില്‍ ബിസിസിഐക്ക് കൈകാര്യം ചെയ്യാമായിരുന്നു എന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്. 

ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. ഓരോ കളിക്കാരനേയും കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ സെലക്ടര്‍മാര്‍ അറിയിക്കണം. ഇതാണ് നമ്മുടെ പദ്ധതി, ടീമിന് ഇതാവും നല്ലത് എന്നിങ്ങനെ പറഞ്ഞ് കൃത്യമായി ആശയവിനിമയം നടക്കണം, അഫ്രീദി പറയുന്നു. 

മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക, ഏറ്റവും ഉചിതം അതാണ്

മാധ്യമങ്ങളിലൂടെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക. ഏറ്റവും ഉചിതം അതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അപ്പോള്‍ പരിഹാരമാവും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ കളിക്കാരും ബോര്‍ഡും തമ്മില്‍ അകല്‍ച്ച ഉണ്ടാവാന്‍ പാടില്ല എന്നും പാക് മുന്‍ താരം പറയുന്നു. 

ഏകദിന ക്യാപ്റ്റന്‍സി തന്നില്‍ നിന്ന് മാറ്റിയ വിധത്തിലെ അതൃപ്തി കോഹ് ലി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം വന്നത്. സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെലക്ടര്‍ ഇക്കാര്യം തന്നോട് പറയുകയായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT