ചിത്രം: ഫെയ്സ്ബുക്ക് 
Sports

ശ്രീശാന്ത് സിംബാബ്‌വെയിലേക്ക്; സഞ്ജയ് ദത്തിന്റെ ടീമിനായി കളിക്കും; ഇര്‍ഫാന്‍ പഠാനും ഉത്തപ്പയും സഹ താരങ്ങൾ

ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന പോരാട്ടത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയ്ന്‍സിനായാണ് ശ്രീശാന്ത് ഇറങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ് ശ്രീശാന്ത് സിംബാബ്‌വെയില്‍ നടക്കുന്ന സിം ആഫ്രോ ടി10 ലീ​ഗിൽ കളിക്കും. മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍, യൂസുഫ് പഠാന്‍മാരും പാര്‍ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി അടക്കമുള്ളവരും ടൂര്‍ണമെന്റില്‍ കളിക്കും. 

ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന പോരാട്ടത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയ്ന്‍സിനായാണ് ശ്രീശാന്ത് ഇറങ്ങുന്നത്. ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ ശ്രീശാന്തിനൊപ്പം ഹരിക്കെയ്ന്‍സിനായി കളിക്കും. 

ഏഴ് വര്‍ഷത്തെ വിലക്കിനു ശേഷം കളത്തിലേക്ക് തിരിച്ചെത്തി കേരളത്തിനായി കളിച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലായിരുന്നു. ഐപിഎല്ലിലും പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. പിന്നാലെ 2022 മാര്‍ച്ചില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു. 

ഇന്ത്യക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ശ്രീശാന്ത്. 2007ലെ പ്രഥമ ടി20, 2011ലെ ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT