ഫോട്ടോ: ട്വിറ്റർ 
Sports

ബംഗ്ലാദേശിന്റെ സമനില പൂട്ടില്‍ വീണതിന്റെ ആഘാതം മറക്കണം; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും

10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനോട് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാലി: സാഫ് ഗെയിംസില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. ഇന്ന് വൈകുന്നേരം 4.30നാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നത്. 

10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനോട് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 26ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഗോള്‍ നേടി ഇന്ത്യ മുന്‍പിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ 74ാം മിനിറ്റില്‍ ഗോള്‍വല കുലുക്കി അവര്‍ ഇന്ത്യക്കൊപ്പം സമനില പിടിക്കുകയായിരുന്നു. 

സാഫ് ചാമ്പ്യന്‍ഷില്‍ ആദ്യ രണ്ട് മത്സരത്തിലും തോറ്റാണ് ശ്രീലങ്ക വരുന്നത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് ഒരു ഗോളിനും രണ്ടാമത്തെ കളിയില്‍ നേപ്പാളിനോട് 3-2നുമാണ് തോറ്റത്. ഏഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്‍പ് ടീം കോമ്പിനേഷനില്‍ വ്യക്തത വരുത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്‍പില്‍. 

കഴിഞ്ഞ കളിയില്‍ സുനില്‍ ഛേത്രി ഗോള്‍വല കുലുക്കിയപ്പോള്‍ അതിന് തുണച്ചത് ഉദാന്തയായിരുന്നു. മുന്നേറ്റത്തിലെ ഈ താളം ഇന്ത്യക്ക് ഗുണകരമാവും. എന്നാല്‍ ഗുര്‍പ്രീത് സിങ്ങിന്റെ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന് എതിരെ കാര്യങ്ങള്‍ ഇന്ത്യക്കെ കൂടുതല്‍ ദുഷ്‌കരമാവുമായിരുന്നു. അതിനാല്‍ പ്രതിരോധത്തിലെ തലവേദനകളില്‍ ഇന്ത്യക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം