U19 World Cup x
Sports

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാനു മുന്നില്‍ 253 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പോരാട്ടം 49.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിച്ചു.

മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 47ല്‍ നില്‍ക്കെ തുടരെ 3 വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് നാലാമനായി ക്രീസിലെത്തിയ വേദാന്ത് ത്രിവേദിയുടെ ബാറ്റിങാണ് ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയത്. താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. വേദാന്ത് 68 റണ്‍സുമായി മടങ്ങി.

വാലറ്റത്ത് ആര്‍എസ് അംബരീഷ് (29), കനിഷ്‌ക് ചൗഹാന്‍ (38), ഖിലാന്‍ പട്ടേല്‍ (21) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 252ല്‍ എത്തിച്ചത്. കനിഷ്‌ക് 29 പന്തില്‍ 4 ഫോറും ഒരു സിക്‌സും തൂക്കി. ഖിലാന്‍ പട്ടേല്‍ 15 പന്തില്‍ 2 ഫോറും ാെരു സിക്‌സുമടിച്ചു. ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താരം 22 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു.

പാകിസ്ഥാനായി അബ്ദുല്‍ ശുഭന്‍ 3 വിക്കറ്റെടുത്തു. മുഹമ്മദ് സയ്യം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. അലി റാസ, അഹമ്മദ് ഹുസൈന്‍, മൊമിന്‍ ഖമര്‍, അലി ഹസന്‍ ബലോച് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

U19 World Cup, india u-19 vs pakistan u-19: India are playing Pakistan in the Super Six

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

SCROLL FOR NEXT