ടി20 ലോകകപ്പില്‍ 'എന്‍സുബുഗ' കരുത്തില്‍ ഉഗാണ്ടയ്ക്ക് ചരിത്രജയം   ഫെയ്‌സ്ബുക്ക്
Sports

എന്‍സുബുഗയും റിയാസത്തലിയും മിന്നി; ടി20 ലോകകപ്പില്‍ ഉഗാണ്ടയ്ക്ക് ചരിത്രജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയയ്ക്ക് ചെറിയ സ്‌കോറാണ് നേടാനായത്

സമകാലിക മലയാളം ഡെസ്ക്

പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ പാപ്പുവ ന്യു ഗിനിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ചരിത്രജയം നേടി ഉഗാണ്ട. ലോകകപ്പിലെ ഉഗാണ്ടയുടെ ആദ്യത്തെ ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയയ്ക്ക് ചെറിയ സ്‌കോറാണ് നേടാനായത്. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19.1 ഓവറില്‍ 77 റണ്‍സില്‍ പിഎന്‍ജി ഓള്‍ ഔട്ടായി. 15 റണ്‍സെടുത്ത ഹിരി ഹിരിയാണ് ടോപ് സ്‌കോറര്‍. ലെഗ സയ്ക, കിപ്ലിങ് ഡൊറിഗ എന്നിവര്‍ 12 റണ്‍സ് വീതവുമെടുത്തു.

ഉഗാണ്ടയ്ക്കായി ബ്രയാന്‍ മസാബ ഒഴികെ മറ്റെല്ലാ ബൗളര്‍മാരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ വെറും 4 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഫ്രാങ്ക് എന്‍സുബുഗ മികച്ച പ്രകടനം കാഴ്ചവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറിലാണ് ഉഗാണ്ട ലക്ഷ്യം മറികടന്നത്. ഒരു ഘട്ടത്തില്‍ 26/5 എന്ന നിലയിലാ ഉഗാണ്ടയെ റിയാസത് അലി ഷായുടെ പ്രകടനമാണ് വിജയത്തിലെത്തിച്ചത്. ഒരു ഫോറടക്കം 56 പന്തില്‍ നിന്ന് 33 റണ്‍സാണ് താരം നേടിയത്.

ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഉഗാണ്ടയുടെ ആദ്യത്തെ വിജയമാണിത്. കളിച്ച രണ്ടാം മത്സരം തന്നെ വിജയിക്കാന്‍ കഴിഞ്ഞെന്നതും ആഫ്രിക്കന്‍ ടീമിന് കരുത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT