ദക്ഷിണാഫ്രിക്ക, ഇന്ത്യ ക്യാപ്റ്റൻ ലോകകപ്പ് കിരീടവുമായി എക്സ്
Sports

'അപരാജിത ഹെവിവെയ്റ്റുകള്‍!'- ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന്, ഉച്ചയ്ക്ക് 12 മുതല്‍ കലാശപ്പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്. തുടരെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ കൗമാരക്കാരികള്‍ കളത്തിലിറങ്ങും. എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മുതലാണ് കലാശപ്പോരാട്ടം.

കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി ലോക കിരീടം ഇന്ത്യയാണ് സ്വന്തമാക്കിയത്. ചാംപ്യന്‍പട്ടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയേയും വീഴ്ത്തിയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇറങ്ങുന്നത്.

ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ഇത്തവണ ഇന്ത്യ പുറത്തെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി ഇന്ത്യയുടെ ഗോംഗഡി തൃഷ സ്വന്തമാക്കിയിരുന്നു. താരം മിന്നും ഫോമിലാണ്. സഹ ഓപ്പണര്‍ ജി കമാലിനിയും തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തി. ക്വാര്‍ട്ടറിലും സെമിയിലും താരം തുടരെ അര്‍ധ സെഞ്ച്വറികള്‍ നേടി.

ഹാട്രിക്ക് വിക്കറ്റുകളടക്കം മിന്നും പ്രകടനങ്ങളുമായി കളം വാണ വൈഷ്ണവി ശര്‍മയുടെ മികവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം വരെ നിര്‍ണായകമായി. സെമിയില്‍ പരുണിക സിസോദിയയും ബൗളിങില്‍ തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT