ആറ് പന്തില്‍ ആറും സിക്‌സ് പറത്തി ആന്ധ്ര താരം വംശി കൃഷ്ണ സ്‌ക്രീന്‍ഷോട്ട്
Sports

ഒരോവറില്‍ ആറു സിക്സ്! ശാസ്ത്രിക്കും യുവരാജിനും ഋതുരാജിനുമൊപ്പം വംശി കൃഷ്ണ, വീഡിയോ

സി.കെ.നായിഡു അണ്ടര്‍ 23 ട്രോഫിയിലാണ് ആന്ധ്രാ ഓപ്പണര്‍ ഒരു ഓവറിലെ എല്ലാ പന്തും നിലംതൊടീക്കാതെ അതിര്‍ത്തി കടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കടപ്പ: ഒരോവറിലെ ആറ് പന്തില്‍ ആറും സിക്‌സ് പറത്തിയ ആന്ധ്ര താരം വംശി കൃഷ്ണയുടെ പ്രകടനം ഏറ്റെടുത്ത് ആരാധകര്‍. ഇതോടെ രവി ശാസ്ത്രി, യുവരാജ് സിങ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ റെക്കോര്‍ഷിനൊപ്പം നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി വംശി കൃഷ്ണയും ഇടം പിടിച്ചു.

സി.കെ.നായിഡു അണ്ടര്‍ 23 ട്രോഫിയിലാണ് ആന്ധ്രാ ഓപ്പണര്‍ ഒരു ഓവറിലെ എല്ലാ പന്തും നിലംതൊടീക്കാതെ അതിര്‍ത്തി കടത്തിയത്. റെയില്‍വേസിന് എതിരെ കടപ്പയിലായിരുന്നു മല്‍സരം. റെയില്‍വേസ് സ്പിന്നര്‍ ദമന്‍ദീപ് സിങ്ങിനെതിരെയായിരുന്നുന്നു വംശിയുടെ പ്രകടനം. ഞായറാഴ്ച നടന്ന ആന്ധ്രയുടെ ആദ്യ ഇന്നിംഗ്സില്‍ കൃഷ്ണ 10 സിക്സറുകളും 9 ബൗണ്ടറികളും സഹിതം 64 പന്തില്‍ 110 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആന്ധ്രാ ബാറ്റര്‍ വംശിക്ക് മുന്‍പ് 1985ല്‍ രവി ശാസ്ത്രി, 2007ല്‍ യുവരാജ് സിങ്, 2022ല്‍ ഋതുരാജ് ഗയ്കവാദ് എന്നിവരാണ് ഈ നേട്ടം തൊട്ട ഇന്ത്യക്കാര്‍. ദമന്‍ദീപ് സിങ്ങിന്റെ ഓവറിലെ എല്ലാ പന്തും സിക്‌സ് പറത്തിയ വംശിയുടെ ആക്രമണം ഓണ്‍ സൈഡിലേക്കായിരുന്നു. വംഷിയുടെ ആറ് സിക്‌സും പിറന്നത് ഓണ്‍സൈടിലായിരുന്നു. 64 പന്തില്‍ വംശി 110 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT