ഹസന്‍ അലി/ ട്വിറ്റർ 
Sports

പാകിസ്ഥാന് വീണ്ടും തിരിച്ചടി; അഫ്രീദിക്ക് പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്; ഒഴിവാക്കിയ ഹസന്‍ അലി പകരക്കാരൻ!

ടൂര്‍ണമെന്‍റില്‍ ഞായറാഴ്ചയാണ് ഇന്ത്യക്കെതിരായ പോരാട്ടം. മത്സരത്തിനിറങ്ങും മുൻപാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടം പടിവാതിൽക്കൽ നിൽക്കെ പാകിസ്ഥാന് വീണ്ടും തിരിച്ചടി. ഷഹീൻ അഫ്രീദിക്ക് പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്. നടുവിന് പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. പകരം ഹസന്‍ അലിയെ പാകിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. 

ടൂര്‍ണമെന്‍റില്‍ ഞായറാഴ്ചയാണ് ഇന്ത്യക്കെതിരായ പോരാട്ടം. മത്സരത്തിനിറങ്ങും മുൻപാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്.

പ്രാഥമിക പരിശോധനകള്‍ക്കു ശേഷം  വസീമിനെ എംആര്‍ഐ സ്കാനിങിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ.

മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ സെലക്ടർമാർ തിരികെ ടീമിലേക്ക് വിളിച്ചു എന്നതാണ് കൗതുകം. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT