ഫയല്‍ ചിത്രം 
Sports

രാഹുല്‍ ദ്രാവിഡ് മുന്‍പോട്ട് വരുമോ? പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഇന്ന് അവസാന ദിനം

രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്നതിലേക്ക് ഉറ്റു നോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്നതിലേക്ക് ഉറ്റു നോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

മുഖ്യ പരിശീലകന്‍, ബൗളിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്, എന്‍സിഎയിലെ സ്‌പോര്‍ട്‌സ് സയന്‍സ് തലവന്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യ പരിശീലകന്റെ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. മറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് നവംബര്‍ മൂന്ന് വരെ സമയമുണ്ട്. 

പരിശീലക സ്ഥാനത്തേക്ക് എത്താന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ ദ്രാവിഡ് അപേക്ഷ നല്‍കിയിട്ടില്ല. പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 

ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും

അപേക്ഷ നല്‍കാന്‍ ദ്രാവിഡിന് താത്പര്യം ഉണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യും. എല്ലാം നടപടി ക്രമങ്ങള്‍ അനുസരിച്ച് നടക്കും. ഇപ്പോള്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍സിഎയ്ക്ക് വലിയ റോളുണ്ട്. തീരുമാനം എടുക്കാന്‍ ദ്രാവിഡ് സമയം ചോദിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം, ഗാംഗുലി പറഞ്ഞു. 

ഇന്ന് അവസാന നിമിഷം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദ്രാവിഡ് അപേക്ഷ നല്‍കിയാല്‍ പിന്നെ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ടി20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍. ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ ഇന്ത്യക്ക് പുതിയ പരിശീലകന്‍ വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT