Sports

ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം ചെന്ന താരം വസന്ത് റായ്ജി അന്തരിച്ചു

ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം എന്ന വിശേഷണം നേടിയ വസന്ത് റായ്ജി(100) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോക ക്രിക്കറ്റ് ചരിത്രകാരന്മാര്‍ക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു വസന്ത് റായ്ജി. 1939ല്‍ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യക്ക് വേണ്ടി ആദ്യ മത്സരം. അരങ്ങേറ്റ മത്സരത്തില്‍ സുഖമുള്ള ഓര്‍മയല്ല റായ്ജിക്കുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനും രണ്ടാമത്തേതില്‍ 1 റണ്‍സിനും പുറത്തായി.
 
1941ലാണ് മുംബൈക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിജയ് ഹസാരെ, വിജയ് മര്‍ച്ചന്റ്, സി കെ നായിഡു, എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടു. വിക്ടര്‍ ട്രംപര്‍, സി കെ നായിഡു, എല്‍പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് അദ്ദേഹം പുസ്തകമെഴുതി.

ജനുവരിയില്‍ അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആദര സൂചകമായി സച്ചിന്‍ ടെണ്ടുല്‍ക്കറും, സ്റ്റീവ് വോയും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ചാര്‍ട്ടര്‍ അക്കൗണ്ടറ്റായി കരിയര്‍ തുടങ്ങിയ വസന്ത് റായ്ജി ക്രിക്കറ്റിനോടുള്ള താത്പര്യം മാറ്റി വെക്കാന്‍ തയ്യാറായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT