Sports

ഔട്ടായതില്‍ സ്റ്റംപ് ഇളക്കി രോഷം തീര്‍ത്തു; രോഹിത് ശര്‍മയ്‌ക്കെതിരെ നടപടി

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഗര്‍നേയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത്തിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ഇടയില്‍ പുറത്തായതിലെ രോഷം ബാറ്റുകൊണ്ട് സ്റ്റംപില്‍ അടിച്ച് പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചിരിക്കുന്നത്. 

മത്സരത്തില്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഗര്‍നേയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത്തിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നത്. 9 പന്തില്‍ നിന്നു മൂന്ന് ഫോറുകളിലൂടെ നേടിയ 12 റണ്‍സായിരുന്നു ഈ സമയം രോഹിത്തിന്റെ സമ്പാദ്യം. 

റിവ്യുവിലും രോഹിത് ഔട്ടാണെന്ന് വ്യക്തമായിരുന്നു. ഔട്ടായതിന് ശേഷം ക്രീസില്‍ നിന്നും മടങ്ങവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ബാറ്റുകൊണ്ട് ഇളക്കിയാണ് രോഹിത് കടന്നു പോയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 34 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ അഞ്ചാം തോല്‍വിയായിരുന്നു അത്. 

റസലിന്റേയും ഗില്ലിന്റേയും ലിന്നിന്റേയും മികവില്‍ 232 റണ്‍സ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയുടെ മുന്‍ നിര പൊരുതാന്‍ നില്‍ക്കാതെ കീഴടങ്ങി. എന്നാല്‍ 15ന് അടുത്ത് റണ്‍റേറ്റ് നില്‍ക്കുമ്പോഴും കീഴടങ്ങാതെ തകര്‍ത്തു കളിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. 34 പന്തില്‍ നിന്നായിരുന്നു ഹര്‍ദിക് 91 റണ്‍സ് അടിച്ചെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT