Sports

കരുത്തോടെ വീണ്ടും ; ഒന്നാം നമ്പർ താരത്തെയും വീഴ്ത്തി സെറീനയുടെ കുതിപ്പ് ; പുതിയ ചരിത്രം

ഒന്നാംനമ്പർ താരം സിമോൺ ഹാലെപിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് സെറീന തോൽപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെൽബൺ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരത്തെ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നാംനമ്പർ താരം സിമോൺ ഹാലെപിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് സെറീന തോൽപ്പിച്ചത്.   സ്കോർ 6-1, 4-6, 6-4 . 

തുടക്കത്തിൽ സെറീനയ്ക്ക് മേല്‍ ഹാലപ്പ് മേല്‍ക്കൈ നേടിയെങ്കിലും, ഉടൻ തന്നെ മൽസരത്തിലേക്ക് സെറീന തിരിച്ചുവന്നു.  തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയ ഹാലപ്പിന് സെറീനയ്ക്ക്  മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന്  6-1ന്​ സെറീന ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. 6-4 ന് സെറ്റ് കരസ്ഥമാക്കിയ സെറീന ക്വാർട്ടറിലേക്ക് കടന്നു. 

നിലവിൽ ലോകറാങ്കിങ്ങിൽ 16 -ാം സ്ഥാനത്താണ് സെറീന. ഇന്നത്തെ ജയത്തോടെ സെറീന പുതിയ ചരിത്രവും കുറിച്ചു. അമേരിക്കൻ താരത്തിന്റെ  50ാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനാണ്​ ഇന്ന്​ മെൽബൺ കോർട്ട്​ സാക്ഷിയായത്​. കരിയറിലെ എട്ടാം ഗ്രാൻറ്​സ്ലാം കിരീടമാണ്​ ഇനി സെറീനയുടെ ലക്ഷ്യം. 2017 ലെ ചാമ്പ്യനായിരുന്നു സെറീന, മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ സെറീന കളിച്ചിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT