Sports

മദ്യലഹരിയില്‍ അയല്‍വാസിയേയും ഏഴു വയസുകാരനേയും മര്‍ദിച്ചു; മുന്‍ പേസര്‍ പ്രവീണ്‍ കുമാറിനെതിരെ പരാതി

തനിക്കിപ്പോള്‍ വധഭീഷണികള്‍ വരുന്നതായും, ഒത്തുതീര്‍പ്പിലെത്താനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും ദീപക് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഇന്ത്യന്‍ മുന്‍ താരം പ്രവീണ്‍ കുമാര്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് താരത്തിന്റെ അയല്‍വാസി പൊലീസില്‍ പരാതി നല്‍കി. മദ്യലഹരിയിലെത്തിയ പ്രവീണ്‍ കുമാര്‍ തന്നേയും തന്റെ ഏഴ് വയസുള്ള മകനേയും മര്‍ദിച്ചതായാണ് ഇവര്‍ മീററ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ദീപക് ശര്‍മ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. രാജ്യാന്തര ക്രിക്കറ്റ് താരം ഉള്‍പ്പെട്ട കേസായതിനാല്‍ പരാതി സ്വീകരിക്കാതെ ഉന്നത ഉദ്യോഗസ്ഥരെ കാണാനാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടതെന്ന് ദീപക് ശര്‍മ പറയുന്നു. 

സംഭവത്തെ കുറിച്ച് പരാതിക്കാരന്‍ പറയുന്നത് ഇങ്ങനെ, മകനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം കാറില്‍ വന്ന പ്രവീണ്‍ കുമാര്‍ കാറില്‍ നിന്നിറങ്ങി ആദ്യം ബസ് ഡ്രൈവറേയും പിന്നാലെ എന്നേയും അസഭ്യം പറഞ്ഞു. മദ്യലഹരിയിലായിരുന്നു പ്രവിണ്‍ കുമാര്‍. എന്നെ മര്‍ദിക്കുകയും കയ്യൊടിക്കുകയും ചെയ്തു. പ്രവിണ്‍ കുമാര്‍ എന്റെ മകനെ തള്ളിയിട്ടു. അവനും പരിക്കേറ്റു, പരാതിക്കാരന്‍ പറയുന്നു. 

തനിക്കിപ്പോള്‍ വധഭീഷണികള്‍ വരുന്നതായും, ഒത്തുതീര്‍പ്പിലെത്താനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും ദീപക് ശര്‍മ വാര്‍ത്ത ഏജന്‍സയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രവിണ്‍ കുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റ് വീഴ്ത്തിയ താരം ആറ് ടെസ്റ്റുകളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

SCROLL FOR NEXT