Sports

മലയാളി താരം അനസ് എടത്തൊടിക ഏറ്റവും മികച്ച പ്രതിരോധ ഭടന്‍; ഐ ലീഗ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ പേരെഴെതുച്ചേര്‍ത്ത് മലപ്പുറം സ്വദേശി അനസ് എടത്തൊടിക. ഇക്കഴിഞ്ഞ ഐലീഗില്‍ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് അനസ് പുതിയ നേട്ടം കൊയ്തത്. ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മോഹന്‍ ബഗാന്റെ പ്രതിരോധ നിരയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അനസിന് അര്‍ഹിക്കുന്ന അംഗീകാരമാണ് വന്ന് ചേര്‍ന്നത്.

ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് അനസ് നയിച്ച മോഹന്‍ ബഗാന്‍ വഴങ്ങിയത് വെറും 12 ഗോളുകള്‍ മാത്രമാണ്. ഐലീഗിലെ പരിശീലകരും ക്യാപ്റ്റന്മാരുമാണ് പുരസ്‌കാരങ്ങള്‍ വോട്ടു ചെയ്തു തെരഞ്ഞെടുക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച അനസ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

സീസണില്‍ ഏഴു ഗോളുകള്‍ നേടിയ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിയാണ് ഐ ലീഗ് 2016-17 സീസണിലെ മികച്ച താരം. മോഹന്‍ ബഗാന്‍ വല കാത്ത ദെബ്ജിത് മജുംദര്‍ ഏറ്റവും മികച്ച ഗോള്‍കീപ്പറായി. എട്ട് ക്ലീന്‍ ഷീറ്റുകളാണ് ദെബ്ജിതിന്റെ നേട്ടം. 

ഈ സീസണില്‍ കിരീടം ചൂടിയ ഐസ്വാള്‍ എഫ്‌സി മധ്യനിര താരം ആല്‍ഫ്രഡ് കീമയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍. 18 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടിയ ഷില്ലോങ് ലജോങ് താരം ഡിപാണ്ട ഡിക്കയാണ് ഐ ലീഗ് സീസണിലെ മികച്ച സ്‌ട്രൈക്കര്‍. ഡിഎസ്‌കെ ശിവാജിയന്‍സിന്റെ ജെറി ലാല്‍റിന്‍സുവാലയാണ് എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഐസ്വാള്‍ എഫ്‌സി പരിശീലകന്‍ ഖാലിദ് ജമീലാണ് മികച്ച കോച്ച്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT