Sports

സര്‍ഫ്രാസ് അഹമ്മദ് മിന്നി; ശ്രീലങ്ക അമ്പി; പാക്കിസ്ഥാന്‍ കയറി

സമകാലിക മലയാളം ഡെസ്ക്

കാര്‍ഡിഫ്: കളി തുടങ്ങി പൂര്‍ത്തിയാകുന്നത് വരെ ആരു ജയിക്കുമെന്നായിരുന്നു കണ്‍ഫ്യൂഷന്‍. എന്നാല്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിന് കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതിനനുസരിച്ച് ബാറ്റ് വീശുകയും ചെയ്തു. ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമി ഫൈനലില്‍. സര്‍ഫ്രാസിന്റെ ബാറ്റിംഗ് മികവാണ് പാക്കിന് സെമി ടിക്കറ്റു നല്‍കിയത്. സ്‌കോര്‍: ശ്രീലങ്ക49.2 ഓവറില്‍ 236. പാക്കിസ്ഥാന്‍44.5 ഓവറില്‍ 7നു 237.

ബുധനാഴ്ച ഇംഗ്ലണ്ടുമായാണ് പാക്കിസ്ഥാന്റെ സെമി. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളികള്‍.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക236 റണ്‍സെടുത്തപ്പോള്‍ പിന്തുടരാനെത്തിയ പാക്കിസ്ഥാന് 162 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ, തോല്‍വി ഉറപ്പിച്ച പാക്ക് ആരാധരെ ആവേശത്തിലാക്കി ക്രീസില്‍ സര്‍ഫ്രാസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. എട്ടാം വിക്കറ്റില്‍ സര്‍ഫ്രാസും ആമിറും ചേര്‍ന്നൊരുക്കിയ കൂട്ടുകെട്ട് പാക്കിസ്ഥാന് ജയമൊരുക്കി. 61 റണ്‍സെടുത്ത സര്‍ഫ്രാസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT