

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യു.എ.ഇയിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 40 ഒഴിവുകളാണ് ഉള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് ആണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രവൃത്തി പരിചയം അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്.
തസ്തിക: സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
ജോലി സ്ഥലം: യുഎഇ
ഒഴിവുകൾ: 40
യോഗ്യത: ITI
പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം
പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കുന്നത്.
5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് AED 2000- 2500 വരെ (ഏകദേശം 48,000 മുതൽ 60,000 രൂപ വരെ) ശമ്പളം ലഭിക്കും
5 വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് AED 1700- 2000 വരെ (ഏകദേശം 41,000 മുതൽ 48,000 രൂപ വരെ) ശമ്പളം ലഭിക്കും
ഇതിന് പുറമെ പ്രതിമാസം AED 300 ഫുഡ് അലവൻസ് (ഏകദേശം 7,200 രൂപ അധികമായി) ലഭിക്കും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ 2 വർഷത്തേക്കുള്ള തൊഴിൽ കരാറിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും
ജോലി ചെയ്യുന്ന കാലയളവിൽ കമ്പനി സൗജന്യ താമസ സൗകര്യം ഒരുക്കും. താമസ ചെലവ് ഒഴിവാക്കാൻ ഇത് സഹായിക്കും.
താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും എത്തുന്നതിനായി കമ്പനി ട്രാൻസ്പോർട്ട് സൗകര്യം ലഭിക്കും.
ജോലിക്കാർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾക്കായി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങൾക്കും മറ്റ് സാഹചര്യങ്ങൾക്കും 'Workers Compensation' പരിരക്ഷ ലഭിക്കും.
ആവശ്യാനുസരണം ദിവസം 4 മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. അധിക ജോലിക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളും ലഭിക്കും.
ദിവസം 9 മണിക്കൂറാണ് ഡ്യൂട്ടി സമയം. ഇതിൽ 1 മണിക്കൂർ ബ്രേക്ക് ഉൾപ്പെടും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പുതുക്കിയ CV, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട മെയിൽ വിലാസം jobs@odepc.in. മെയിൽ അയക്കുമ്പോൾ 'Subject' ൽ 'Structural Fabricator' എന്ന് ടൈപ്പ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://odepc.kerala.gov.in/job/structural-fabricators-to-uae
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates