ഗാബ ടെസ്റ്റില്‍ ഓസീസ് 445 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി
india cricket
ജസ്പ്രീത് ബുംറയുടെ ആഹ്ലാദം എപി
Updated on
1 min read

ബ്രിസ്‌ബെയ്ന്‍: ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 445 റണ്‍സിന് പുറത്ത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മൂന്നാം ദിനം 7 വിക്കറ്റിന് 405 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഓസീസിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ നതാന്‍ ലിയോണ്‍ രണ്ടു റണ്‍സെടുത്ത് മടങ്ങി. സിറാജിനാണ് വിക്കറ്റ്. ഒരറ്റത്ത് പിടിച്ചു നിന്ന അലക്‌സ് കാരിയെ ആകാശ് ദീപാണ് പുറത്താക്കിയത്. അലക്‌സ് കാരി 70 റണ്‍സെടുത്തു.

നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിഡ് ഹെഡിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സ്മിത്ത് 101 റണ്‍സെടുത്തപ്പോള്‍, ഹെഡ് 152 റണ്‍സെടുത്തു. ഹെഡിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഇന്ത്യയ്‌ക്കെതിരായ മൂന്നാം സെഞ്ച്വറിയുമാണ്. കരിയറിലെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. സ്മിത്ത്-ഹെഡ് സഖ്യം നാലാംവിക്കറ്റില്‍ 241 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്കായി യശസ്വി ജെയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ തുടക്കത്തിലേ തന്നെ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആറു രണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലു റണ്‍സെടുത്ത യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയായിരുന്നു ജെയ്‌സ്വാളിന്റെ തുടക്കം. രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ പുറത്താക്കി. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.

തുടര്‍ന്നെത്തിയ വിരാട് കോഹ് ലിയെ കൂട്ടുപിടിച്ച് രാഹുല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കോഹ് ലിയെ പുറത്താക്കി ജോഷ് ഹേസല്‍ വുഡ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 22 റണ്‍സിലെത്തിയപ്പോള്‍, 16 പന്ത് നേരിട്ട് മൂന്നു റണ്‍സെടുത്ത കോഹ് ലിയെ ഹേസല്‍ വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com