കിടങ്ങിൽ വീണ് പരുക്കേറ്റെന്ന വാദം പൊളിഞ്ഞു; ചക്കിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കാട്ടാന ശല്യം പ്രതിരോധിക്കാൻ നിർമിച്ച കിടങ്ങിൽ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്
പൊലീസ് പരിശോധന നടത്തുന്നു/ ടിവി ദൃശ്യം
പൊലീസ് പരിശോധന നടത്തുന്നു/ ടിവി ദൃശ്യം

കൽപ്പറ്റ: വയനാട് നൂൽപ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭർത്താവ് ​ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചത്. 

കാട്ടാന ശല്യം പ്രതിരോധിക്കാൻ നിർമിച്ച കിടങ്ങിൽ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് ​ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തിടുക്കത്തിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ അന്വേഷണം വേണമെന്ന ആവശ്യവുമായി രം​ഗത്തെത്തി. 

തുടർന്ന് ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ​ഗോപി പൊലീസിനോട് സമ്മതിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com