

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിക്കാൻ ഒത്താശചെയ്ത് അമ്മ. തമിഴ്നാട് സ്വദേശിയായ 13കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ പന്ത ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽദേവ്(25), ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട്ടുകോണം വിനീഷ ഭവനിൽ വിനീഷ(24), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
3 മാസം മുൻപാണ് പെൺകുട്ടിയുടെ അമ്മയും അഖിൽ ദേവും ട്രെയിനിൽ വച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും ഫോൺ നമ്പർ കൈമാറി. തുടർന്ന് സൗഹൃദത്തിലായി. തുടർന്ന് യുവതിയേയും കുട്ടിയേയും കൊച്ചിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം തിരുവനന്തപുരത്തും അഖിൽദേവിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു.
പിന്നീട് ഇവരുമായി വിനീഷയുടെ വീട്ടിലെത്തിയപ്പോൾ സംശയം തോന്നി രാത്രി വിനീഷയുടെ മാതാവാണ് പൊലീസിനെ വിവരമറിയിച്ചത്. പീഡനം സംബന്ധിച്ച പൊലീസ് 2 കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates