
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ 36കാരനെതിരെ പൊലീസ് പോക്സോ കേസെടുത്തു. അയിരൂരിലാണ് സംഭവം.
21നാണ് പരാതിക്കു ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.
ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ടു ചെയ്യുന്നത്. 2019ലും സമാന സ്വഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നു ഒഴിവായി.
മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അതിനിടെയാണ് പിതാവ് പീഡിപ്പിച്ച വിവരം മകൾ അമ്മയോടു വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ