'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത

അന്തിയാകാറാകുന്നുവഴികളില്‍തിരക്കോടുതിരക്ക്പലയിനംകച്ചവടങ്ങളുംപൊടിപൊടിക്കുന്നു
'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത
Updated on
1 min read

ന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.തെരുവ്

എം.ആര്‍. രാധാമണി

അന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com