രജനിയുടെ ജയിലര്‍ നിരോധിക്കണം: കോടതിയില്‍ ഹര്‍ജി

നിലവില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണുള്ളത്. ഇത് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്
ജയിലറിൽ രജനീകാന്ത്/ ഫെയ്‌സ്‌ബുക്ക്
ജയിലറിൽ രജനീകാന്ത്/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

തെന്നിന്ത്യന്‍ ലോകത്ത് ആഘോഷമാവുകയാണ് രജനീകാന്തിന്റെ ജയിലര്‍. റിലീസ് ചെയ്ത് ദിവസങ്ങള്‍കൊണ്ട് 400 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രം നിരോധിക്കണം എന്നാണ് ഹര്‍ജിയില്‍ പറയുന്നു. 

അഭിഭാഷകന്‍ എഎല്‍ രവിയാണ് ജയിലറിനെതിരെ കോടതിയെ സമീപിച്ചത്. നിലവില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണുള്ളത്. ഇത് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വില്ലന്‍ കഥാപാത്രം ചുറ്റിക കൊണ്ട് ഒരാളെ അടിച്ചുകൊല്ലുന്ന വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിലുണ്ട്. ഇത്തരം രം?ഗങ്ങള്‍ കുട്ടികള്‍ക്ക് ചേരുന്നതല്ല. അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ ജയിലറിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

നെല്‍സന്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള നടന്‍ വിനായകനാണ് ചിത്രത്തില്‍ വില്ലന്‍ കഥാരാത്രമായി എത്തിയത്. കൂടാതെ മോഹന്‍ലാലിന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിലെ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം ചിത്രം മറികടക്കുമെന്നാണ് വിലയിരുത്തല്‍.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com