പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്, പരാതിക്കാരന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
അബുദാബി: പല്ല് മാറ്റിവെക്കൽ (ദന്തൽ ഇംപ്ലാന്റ്) ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിന് നഷ്ടപരിഹാരമായി ദന്തഡോക്ടറും ക്ലിനിക്കും ഒരുലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചു.
ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് കടുത്ത വേദനയും കൂടുതൽ സങ്കീർണതകളും ഉണ്ടായിയെന്നുംഅത് പരിഹരിക്കാൻ പരാതിക്കാരന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വന്നു.
പിന്നീട്, ദന്തഡോക്ടർക്കും ദന്തൽ ക്ലിനിക്കുമെതിരെ ഫയൽ ചെയ്ത കേസിലാണ് വിധി. കഴിഞ്ഞ ദിവസം അബുദാബി അൽ ഐൻ കോടതി ഓഫ് സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് ആണ് വിധി പുറപ്പെവടുവിച്ചത്.
തന്റെ കേസിൽ, എതിർകക്ഷികളായ രണ്ട് പേരും (ദന്തഡോക്ടറും ക്ലിനിക്കും) ശാരീരികവും വൈകാരികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 300,000 ദിർഹം നൽകണമെന്നും കൂടാതെ 9% നിയമപരമായ പലിശയും നൽകണമെന്നും പരാതിക്കാരൻ കോടതിയോട് അഭ്യർത്ഥിച്ചു.
ദന്തൽ ഇംപ്ലാന്റ് തന്റെ സൈനസ് കാവിറ്റിയിലേക്ക് മാറിയെന്നും അത് നീക്കം ചെയ്യാൻ പൂർണ്ണമായ അനസ്തേഷ്യയിൽ മറ്റൊരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇതേ സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ദന്തഡോക്ടറെ കുറ്റവിമുക്തനാക്കിയതിന്റെ അടിസ്ഥാനത്തിൽ ദന്തഡോക്ടറും ക്ലിനിക്കും തങ്ങളുടെ ഉത്തരവാദിത്തം നിഷേധിച്ചു.
കേസിൽ മൂന്നാം കക്ഷിയായി ഇൻഷുറൻസ് കമ്പനിയെ (അബുദാബി നാഷണൽ തകാഫുൽ) ചേർക്കണമെന്നും അവർ അവകാശപ്പെട്ടു, കഷ്ടനഷ്ടങ്ങൾ നികത്തുന്നതിൽ ഇൻഷുറൻസ് കമ്പനി പങ്കാളിയാകണമെന്ന് അവർ പറഞ്ഞു.
കേസും എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം, ദന്തഡോക്ടർ നിർദ്ദിഷ്ട മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അതാണ് പിഴവിന് കാരണമെന്നും ഹയർ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.
ദന്തൽ ഇംപ്ലാന്റിന്റെ സ്ഥിരത ശരിയായി വിലയിരുത്തുന്നതിൽ ദന്തഡോക്ടർ പരാജയപ്പെട്ടുവെന്നും, അതുകൊണ്ടാണ് അത് രോഗിയുടെ സൈനസ് കാവിറ്റിയിലേക്ക് മാറിയതെന്നും കമ്മിറ്റി നിരീക്ഷിച്ചു.
എന്നാൽ, അത് "ഗുരുതരമല്ലാത്ത മെഡിക്കൽ പിഴവ്" ആണെന്ന് വ്യക്തമാക്കി; രോഗിക്ക് സ്ഥിരമായ വൈകല്യത്തിന് കാരണമാകാത്ത ഒരു ചെറിയ തെറ്റ് കമ്മിറ്റി വിശദീകരിച്ചു.
മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് അന്തിമവും ബാധകവുമാണെന്ന് പറഞ്ഞുകൊണ്ട് കോടതി ദന്തഡോക്ടറുടെയും ദന്തൽക്ലിനിക്കിന്റെയും വാദങ്ങൾ തള്ളിക്കളഞ്ഞു, കൂടാതെ ഒരു മെഡിക്കൽ പിഴവ് സംഭവിച്ചുവെന്ന് അഭിപ്രായപ്പെട്ടു.
മറ്റ് വാദങ്ങൾക്ക് മറുപടിയായി, ഇൻഷുറൻസ് തർക്കങ്ങൾ കോടതിയിൽ പോകുന്നതിന് മുമ്പ് ആദ്യം ഔദ്യോഗിക ഇൻഷുറൻസ് തർക്ക കമ്മിറ്റിയിൽ ഫയൽ ചെയ്യണമെന്ന് കോടതി പറഞ്ഞു. ദന്തഡോക്ടറെ ക്രിമിനൽ കോടതിയിൽ കുറ്റവിമുക്തയാക്കിയെങ്കിലും, സിവിൽ കോടതിക്ക് നഷ്ടപരിഹാരത്തിന് അവർ പ്രൊഫഷണലായി ബാധ്യസ്ഥമാണെന്ന് കണ്ടെത്താനാകുമെന്നും കൂട്ടിച്ചേർത്തു.
അതിനാൽ, ദന്തഡോക്ടറും ക്ലിനിക്കും സംയുക്തമായി മൊത്തം നഷ്ടപരിഹാരമായി 100,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു, 300,000 ദിർഹവും 9% പലിശയും നൽകണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു.
100,000 ദിർഹം നഷ്ടപരിഹാരം എല്ലാ ശാരീരിക, വൈകാരിക, സാമ്പത്തിക കഷ്ടനഷ്ടങ്ങളും ഉൾക്കൊള്ളുന്നു. ദന്തഡോക്ടറും ക്ലിനിക്കും കോടതി ഫീസും നിയമപരമായ ചെലവുകളും നൽകണമെന്നും കോടതി വ്യക്തമാക്കി.
Gulf News: A man was awarded Dh100,000 by a court in the Capital, Abu Dhabi, after a dental implant procedure went wrong, leading him to undergo another surgery to fix the error.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

