ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു

ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകാനും ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ അധികൃതരെ സഹായിക്കാനും ഇതിലൂടെ സാധിക്കും. ഡ്രൈവർമാരുടെ മികവ് കൃത്യമായി വിലയിരുത്തുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്.
Dubai driving school
Dubai Introduces AI System to Train and Assess Learner DriversDubai RTA
Updated on
1 min read

ദുബൈ: ഡ്രൈവിങ് പഠിക്കുന്നവർക്ക് പരിശീലനം നൽകാനും അവരുടെ പഠന പുരോഗതി വിലയിരുത്താനുമായി എ ഐ സംവിധാനമൊരുക്കി ദുബൈ. ‘തദ്രീബ്’ എന്ന പ്ലാറ്റ്ഫോം വഴിയാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നല്കാൻ കഴിയുമെന്ന്  റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടി എ) അറിയിച്ചു.

Dubai driving school
'പണം നേടാനായി കൂടുതൽ പണി വേണ്ട'; എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി
Summary

ദുബൈയിലെ 27 ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളെ നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 3,400 ഡ്രൈവിംഗ് പരിശീലകരെയും മൂവായിരത്തിലേറെ പരിശീലന വാഹനങ്ങളെയും പ്രവർത്തനം എ ഐ നീരീക്ഷിക്കും.

ഓരോ വാഹനത്തിന്റെയും യാത്ര പാത ഇലക്ട്രോണിക്കായി ജിയോ ട്രാക്ക് ചെയ്‌ത് പ്രധാന സിസ്റ്റവുമായി ബന്ധിപ്പിക്കും. തുടർന്ന് കൃത്യമായ ഡാറ്റകൾ ശേഖരിച്ചു ഡ്രൈവിങ് പഠിക്കുന്ന ഓരോ വ്യക്തിയുടെയും പുരോഗതി വിലയിരുത്തുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ഇതിലൂടെ കഴിയും.

Dubai driving school
യുവതിയുടെ വയറ്റിൽ 14.5 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഇതുവഴി ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകാനും ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ അധികൃതരെ സഹായിക്കാനും ഇതിലൂടെ സാധിക്കും. ഡ്രൈവർമാരുടെ മികവ് കൃത്യമായി വിലയിരുത്തുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്. ഇതിലൂടെ ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങൾക്കും സർക്കാരിനും ചെലവുകൾ കുറയ്ക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.

Summary

Gulf news: Dubai Introduces AI System to Train and Assess Learner Drivers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com