സ്പീഡ് കുറയ്ക്കരുത്, പിഴ അടയ്ക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

2023-ൽ യു എ ഇയിലെ റോഡുകളിൽ കുറഞ്ഞ വേഗത പരിധിക്ക് താഴെ വാഹനമോടിച്ചതിന് 3,00,147 ഡ്രൈവർമാർക്കാണ് ട്രാഫിക് വകുപ്പ് പിഴ ചുമത്തിയത്.
 Dubai Police car
Dubai Police urge drivers to maintain minimum speed in fast lanes to prevent accidents Dubai Police
Updated on
1 min read

ദുബൈ: അതിവേഗ പാതയിലൂടെ വാഹനങ്ങൾ സ്പീഡ് കുറച്ചു ഓടിക്കുന്നത് ഒഴിവാക്കണമെന്ന് ദുബൈ പൊലീസ്. വാഹനത്തിന്റെ വേഗം കുറയുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാൻ ആയി ഓരോ പാതയിലും ക്രമീകരിച്ചിരിക്കുന്ന വേഗത്തില്‍ വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 Dubai Police car
മണിക്കൂറുകളോളം അനക്കമില്ലാതെ ബസ്സിൽ, കയ്യിലുണ്ടായിരുന്നത് 26,101 രൂപ; നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം

അതിവേഗ പാതയിൽ വളരെ പതുക്കെ വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാകും. പ്രത്യേകിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ പെട്ടെന്ന് ട്രാക്ക് മാറ്റാൻ ശ്രമിക്കുകയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധ പുലർത്തണം. പല വാഹനങ്ങളും ക്രൂസ് കണ്ട്രോൾ ഉപയോഗിച്ച് വാഹനത്തിന്റെ വേഗം ക്രമീകരിച്ചാകും അതിവേഗ പാതയിൽ യാത്ര ചെയ്യുക. മുന്നിലുള്ള വാഹനങ്ങൾ പെട്ടെന്ന് നിർത്തിയാൽ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ കഴിയാതെ വരുകയും അപകടം സംഭവിക്കുകയും ചെയ്യും.

 Dubai Police car
‘ദുബൈ മാളത്തൺ'; വ്യായാമം ചെയ്യാൻ ഇനി മാളുകളിലേക്ക് പോകാം (വിഡിയോ )

2023-ൽ യു എ ഇയിലെ റോഡുകളിൽ കുറഞ്ഞ വേഗ പരിധിക്ക് താഴെ വാഹനമോടിച്ചതിന് 3,00,147 ഡ്രൈവർമാർക്കാണ് ട്രാഫിക് വകുപ്പ് പിഴ ചുമത്തിയത്.

ട്രാഫിക് നിയമമനുസരിച്ച്, കുറഞ്ഞ വേഗ പരിധിക്ക് താഴെ വാഹനം ഓടിക്കുന്നതിനും ഓവർടേക്കിംഗ് ലെയ്നിൽ നിന്ന് പിന്നിൽ നിന്നോ വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാത്തതിനും 400 ദിർഹം പിഴയാണ് ശിക്ഷ. അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.

Summary

Gulf news: Dubai Police urge drivers to maintain minimum speed in fast lanes to prevent accidents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com