തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല; കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കാനും അവർക്ക് സ്ഥാപനം മാറുന്നതിനും തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് നടപടി.
no salary card
Kuwait takes strict action against companies that do not pay salaries to workers@4BirdsLastLook
Updated on
1 min read

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്വകാര്യ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ സഊദ് യൂസുഫിന്റെ പ്രേത്യക നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

no salary card
കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്; ജാഗ്രത വേണമെന്ന് അധികൃതർ

ഈ കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയില്ല. തൊഴിൽ വിസ അടക്കമുള്ള നടപടിക്രമങ്ങൾക്കും അതോറിറ്റിയുടെ ഈ വിലക്ക് ബാധകമായതിനാൽ ഇത് കമ്പനികളുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു.

അതേസമയം നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കാനും അവർക്ക് സ്ഥാപനം മാറുന്നതിനും തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. ശമ്പളം ഉടൻ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

no salary card
ദുബൈയിലെ കരാർ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം

‘ആഷൽ’ പോർട്ടലിലൂടെയാണ് ശമ്പളം നൽകിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അതോറിറ്റി അറിയിച്ചു. ശമ്പളം കുടിശ്ശിക അടക്കം നൽകിയാൽ കമ്പനികൾക്ക് ഏർപ്പെടുത്തിയ സസ്‌പെൻഷൻ നടപടി സ്വമേധയാ പിൻവലിക്കും. തൊഴിൽ നിയമങ്ങൾ കമ്പനികൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.

Summary

Kuwait takes strict action against companies that do not pay salaries to workers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com