റിയാദ്: സിനിമാ വ്യവസായത്തിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി സൗദി അറേബ്യ. കഴിഞ്ഞ ആറ് മാസത്തിനിടെ 100 മില്യൺ റിയാലാണ് ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചത് എന്ന് സൗദി ഫിലിം കമ്മീഷൻ അറിയിച്ചു. സിനിമാ വ്യവസായത്തിന്റെ വേഗത്തിലുള്ള വളർച്ചയും, സിനിമകളിലെ ഉള്ളടക്കത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.
സിനിമാ ടിക്കറ്റ് വില്പനയുടെ 19 ശതമാനവും നേടിയത് പ്രാദേശികമായി നിർമ്മിച്ച 8 ചിത്രങ്ങളാണ്. ശബാബ് അൽബോംബ് 2, ഹോബൽ, അൽ സർഫ, ഇസ്ആഫ്, ഫഖ്ർ അൽസുവൈദി, ലൈൽ നഹാർ, സെയ്ഫി, തഷ്വീഷ് എന്നീ സിനിമകളാണ് പ്രാദേശികമായി നിർമ്മിച്ച സിനിമകൾ. ഇവയ്ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചതാണ് വരുമാനം വൻ തോതിൽ ഉയരാൻ കാരണം. ജൂലൈ 13 മുതൽ 19 വരെ മാത്രം 26 മില്യൺ റിയാലിന്റെ ടിക്കറ്റ് വില്പന നടന്നു എന്നാണ് കണക്കുകൾ.
കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കൻ ചിത്രമായ ‘എഫ്1 ദി മൂവി’ 26.3 മില്യൺ റിയാലിന്റെ വരുമാനമാണ് നേടിയത്. 22.6 മില്യൺ റിയാൽ കളക്ഷൻ നേടി ‘അൽ സർഫ' എന്ന സൗദി സിനിമ രണ്ടാം സ്ഥാനത്ത് എത്തി. മറ്റൊരു അമേരിക്കൻ ചിത്രമായ സൂപ്പർമാൻ 7.7 മില്യൺ റിയാൽ ആണ് നേടിയത്. ഈജിപ്ഷ്യൻ ചിത്രമായ അഹമ്മദ് ആൻഡ് അഹമ്മദ് 3.5 മില്യൺ റിയാലുമായി നാലാം സ്ഥാനത്തെത്തിയതായും ഫിലിം കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
Gulf news : Saudi films earn SR100 million at box office in 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates