'ബാബറും ഗസ്‌നിയും ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, ഇവർ ദൈവത്തെ തന്നെ കൊള്ളയടിക്കുന്നു'; രാമക്ഷേത്ര ട്രസ്റ്റിനെതിരെ മുൻ കർസേവകൻ സന്തോഷ് ദുബെ

3 കോടിയുടെ സർക്കാർ ഭൂമി 24 കോടിക്ക് വാങ്ങി ചമ്പത് റായ്. 900% അധികവില നൽകിയതിൽ കോടികളുടെ കള്ളപ്പണ ഇടപാടെന്ന് സംശയം
Santhosh Dube
Santhosh Dube
Edited By:
Updated on
3 min read

അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ നടക്കുന്നതായി ആരോപിക്കപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങളുടെ വകമാറ്റലും വലിയ ചർച്ചയാകുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കർസേവകൻ . 1980-കളുടെ അവസാനം മുതൽ രാമജന്മഭൂമി പ്രസ്ഥാനത്തിൽ സജീവമായിരിക്കുകയും, ബാബറി മസ്ജിദ് തകർത്ത കേസിൽ എൽകെ അദ്വാനിയോടൊപ്പം സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത മുൻ കർസേവകനായ സന്തോഷ് ദുബെയാണ് ട്രസ്റ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂൺ 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ അയോധ്യയിലെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ പൊലീസ് ഇതുവരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം നിലവിൽ അന്വേഷണം തുടരുകയാണ്.

Santhosh Dube
സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

'ഈ രാജ്യത്ത് ദൈവവും സുരക്ഷിതനല്ലേ?'

തന്റെ കൺമുന്നിൽ വെച്ച് ട്രസ്റ്റിന്റെ ഭാരവാഹികൾ ക്ഷേത്രനിക്ഷേപങ്ങൾ ചോർത്തുന്നതിൽ കടുത്ത നിരാശയിലാണ് സന്തോഷ് ദുബെ. സംഭവത്തിൽ ഉൾപ്പെട്ടവരെ ചരിത്രത്തിലെ ക്രൂരരായ അധിനിവേശക്കാരോടാണ് അദ്ദേഹം ഉപമിക്കുന്നത്."ബാബറും ഗസ്‌നിയും ഘോരിയും ഈ നാട്ടിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച് കടന്നുകളഞ്ഞു. എന്നാൽ ഈ മനുഷ്യർ (ട്രസ്റ്റ് ഭാരവാഹികൾ) ക്ഷേത്രത്തിന്റെ ഉള്ളിലിരുന്ന് അവിടുത്തെ നിധിയും ഭക്തരുടെ വിശ്വാസവുമാണ് കൊള്ളയടിക്കുന്നത്. ഈ രാജ്യത്ത് ഇപ്പോൾ ഭഗവാൻ രാമൻ പോലും സുരക്ഷിതനല്ലേ? അയോധ്യ എക്കാലവും കള്ളന്മാരുടെ കൈകളിൽ മാത്രമായിരിക്കുമോ എന്ന ആശങ്ക എന്നെ വേട്ടയാടുന്നു," - സന്തോഷ് ദുബെ പറഞ്ഞു.

ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായുടെ ഡ്രൈവർ ടിന്നു എന്ന രാമശങ്കർ യാദവ് എന്നിവർ ചേർന്ന് ഭക്തർ കാണിക്കയായി സമർപ്പിച്ച 200 കോടിയിലധികം രൂപയുടെ സ്വർണ്ണ-വെള്ളി ആഭരണങ്ങളും പണവും വകമാറ്റിയെന്നാണ് ദുബെയുടെ ഒരു പേജുള്ള പരാതിയിലെ പ്രധാന ആരോപണം. വരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും ദുബെ ആവശ്യപ്പെടുന്നു. 1989-ൽ ഭക്തർ സമർപ്പിച്ച വജ്രവും സ്വർണ്ണവും പതിച്ച 1,250 'രാമശിലകൾ' 2002-ന് ശേഷം ക്ഷേത്രത്തിൽ നിന്നും കാണാതായിട്ടുണ്ടെന്നും ദുബെ കുറ്റപ്പെടുത്തി.

Santhosh Dube
ഓര്‍ഡര്‍ ചെയ്ത കാമറ അല്ല കിട്ടിയത്, ആമസോണ്‍ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കോടതി

8 മാസത്തെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു; രസീതുകളുമില്ല

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ജൂൺ 7-ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ക്ഷേത്രത്തിലെ ജീവനക്കാർ തന്നെ തെളിവുകളുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിലെ മുൻ അക്കൗണ്ട്സ് ഓഫീസറായ മഹിപാൽ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പ്രകാരം, സാമ്പത്തിക ക്രമക്കേടുകൾ മറച്ചുവെക്കുന്നതിനായി ക്ഷേത്രത്തിലെ ജീവനക്കാർ ഒരു ഘട്ടത്തിൽ എട്ട് മാസത്തെ സുപ്രധാന സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞിരുന്നു. ഇതോടൊപ്പം മുംബൈ സ്വദേശിയായ വ്യാപാരി സമർപ്പിച്ച 3 കിലോ തൂക്കമുള്ള വെള്ള മാലയ്ക്കും വെള്ളി പാദുകത്തിനും മാസങ്ങൾ കഴിഞ്ഞിട്ടും രസീതുകൾ നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാണിക്ക എണ്ണുന്ന സംഘത്തിലുണ്ടായിരുന്ന ലവ്കുഷ് മിശ്ര എന്ന ജീവനക്കാരന്റെ വീട്ടിലെ ചാണകവരളികൾക്കിടയിൽ നിന്നും ഒളിപ്പിച്ചുവെച്ച 10 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു.

കോടിയുടെ സർക്കാർ ഭൂമി 24 കോടിക്ക് വാങ്ങി; 800% അഴിമതി

അഴിമതി ആരോപണങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കൾ ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകൾ പുറത്തുവിട്ടു. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, യൂത്ത് കോൺഗ്രസ് നേതാവ് ശരദ് ശുക്ല എന്നിവർ നൽകിയ പരാതികളിൽ ഭൂമി തട്ടിപ്പിന്റെ വിവരങ്ങളുണ്ട്:

കോട്ട് രാമചന്ദ്ര വില്ലേജ് ഇടപാട് (2024 ഏപ്രിൽ 2): മഹന്ത് മുരളി ദാസ് എന്ന വ്യക്തിയിൽ നിന്നും ട്രസ്റ്റിന് വേണ്ടി ചമ്പത് റായ് 6,450 ചതുരശ്ര മീറ്റർ ഭൂമി വാങ്ങി. സർക്കാർ നിശ്ചയിച്ച സർക്കിൾ റേറ്റ് പ്രകാരം ഈ ഭൂമിയുടെ യഥാർത്ഥ വില 2,92,86,000 (ഏകദേശം ₹3 കോടി) മാത്രമാണ്. എന്നാൽ ട്രസ്റ്റ് ഈ ഭൂമി വാങ്ങിയതായി കാണിച്ചിരിക്കുന്നത് 23,61,00,000 (23.61 കോടി) രൂപയ്ക്കാണ്. അതായത് 800 ശതമാനത്തിലധികം തുക വകമാറ്റി.

സർക്കാർ ഭൂമി കള്ളക്കടത്ത്: റവന്യൂ രേഖകൾ പ്രകാരം ഈ ഭൂമി വർഷങ്ങളായി 'നസൂൽ ഭൂമി' (സർക്കാർ വക ഭൂമി) ആയി രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. 2023 ജൂണിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവ് പ്രകാരം മുരളി ദാസിന്റെ പേര് ഈ ഭൂമിയുടെ ഉടമസ്ഥതയിൽ നിന്നും വെട്ടിമാറ്റിയിട്ടുള്ളതുമാണ്. ഉടമസ്ഥാവകാശമില്ലാത്ത ഒരു വ്യക്തിയിൽ നിന്നും, സർക്കാർ ഭൂമി കോടികൾ നൽകി ട്രസ്റ്റ് വാങ്ങിയതിന് പിന്നിൽ വൻ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് പരാതികളിൽ ആരോപിക്കുന്നത്.

മാത്സാ ഷാനവാസ്പൂർ ഇടപാട് (2023 നവംബർ 16): തൻവി ബൻസാൽ എന്ന വ്യക്തിയിൽ നിന്നും സർക്കിൾ റേറ്റ് പ്രകാരം 1.73 കോടി വിലമതിക്കുന്ന ഭൂമി ട്രസ്റ്റ് വാങ്ങിയത് 29.67 കോടി രൂപയ്ക്കാണ്. ഇവിടെയും 900 ശതമാനത്തോളം അധികവിലയാണ് കാണിച്ചിരിക്കുന്നത്.

Santhosh Dube
നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

തുടരുന്ന മൗനം; ഭക്തരുടെ പണം എങ്ങോട്ട്?

പ്രതിദിനം 10 ലക്ഷത്തിലധികം രൂപ കാണിക്കയായി ലഭിക്കുന്ന ക്ഷേത്രത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുകൾ കഴിഞ്ഞ രണ്ട് വർഷമായി ട്രസ്റ്റ് ഭാരവാഹികൾ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കിയിട്ടില്ലെന്ന് ശരദ് ശുക്ല ആരോപിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ) ഓട്ടോമാറ്റിക് മെഷീനുകൾ ഉപയോഗിച്ച് എണ്ണുന്ന പണത്തിന്റെ ബണ്ടിലുകളിൽ കൃത്രിമം കാണിച്ച് ബാങ്ക് ജീവനക്കാരും ഈ തട്ടിപ്പ് സിൻഡിക്കേറ്റിന്റെ ഭാഗമായിട്ടുണ്ടെന്നാണ് ഉയരുന്ന സംശയം. സ്വർണ്ണ-വെള്ളി ആഭരണങ്ങൾ ഉരക്കുന്നതിനായി ഗവൺമെന്റ് മിന്റുകൾക്ക് കൈമാറിയെങ്കിലും ഇതിന്റെയും കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Santhosh Dube
സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു
Santhosh Dube
നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു
Santhosh Dube
നൃത്തച്ചുവടുമായി ഷാരൂഖ്; ബച്ചന്‍, സല്‍മാന്‍ ഉള്‍പ്പടെ വന്‍ താരനിര; അദാനി, രാഹുല്‍ ഗാന്ധി, മോഹന്‍ ഭഗവത്, പിയൂഷ് ഗോയല്‍....; രേവതി സുലെയുടെ 'ആഡംബര വിവാഹം'
Summary

Deepening the ideological and structural crisis surrounding the Shri Ram Janmabhoomi Teerth Kshetra Trust, former veteran kar sevak Santosh Dubey—a co-accused in the historical 1992 Babri demolition case—has formally logged a police complaint alleging a 200 crore embezzlement of temple donations and gold offerings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com