എകെ ശ്രീലേഖയുടെ മരണം കൊലപാതകം; കണ്ണൂരില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് ശ്രീലേഖയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Couple's Death in Kannur Declared a Murder
എകെ ശ്രീലേഖയും ഭര്‍ത്താവ് പ്രേമരാജനും
Updated on
1 min read

കണ്ണുര്‍: അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രേമരാജന്‍, എകെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എകെ ശ്രീലേഖ. തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് ശ്രീലേഖയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Couple's Death in Kannur Declared a Murder
വയോധികയുടെ മരണം: കൈകാലുകള്‍ സ്വയം വെട്ടിയെന്ന് കുടുംബം, അന്വേഷണം

ഭര്‍ത്താവ് പ്രേമരാജന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനുശേഷം പ്രേമരാജന്‍ സ്വയം തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ശ്രീലേഖയുടേത് കൊലപാതകമാണെന്ന സംശയം ആദ്യമേ പൊലീസിനുണ്ടായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്നനിലയിലായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റികയും കണ്ടെത്തിയിരുന്നു.

Couple's Death in Kannur Declared a Murder
യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിലത്തു കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

Summary

The post-mortem report for a couple found with severe burn injuries at their home in Kannur has concluded that their deaths were a murder, not an accident or suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com