മലപ്പുറത്ത് സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കാന്‍  വനിതാ സ്‌ക്വാഡിനെ ഇറക്കി ലീഗ്;കുടുംബശ്രീകള്‍ വഴി വോട്ടുറപ്പാക്കാന്‍ സിപിഎം 

ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. രാവിലെ 11 മണിയോടെ മലപ്പുറം കളക്ടറേറ്റില്‍ വരണാധികരായായ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും
മലപ്പുറത്ത് സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കാന്‍  വനിതാ സ്‌ക്വാഡിനെ ഇറക്കി ലീഗ്;കുടുംബശ്രീകള്‍ വഴി വോട്ടുറപ്പാക്കാന്‍ സിപിഎം 
Updated on
1 min read

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറത്ത് ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. രാവിലെ 11 മണിയോടെ മലപ്പുറം കളക്ടറേറ്റില്‍ വരണാധികരായായ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും. യുഡിഎഫ്,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ പത്തു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 27വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. 

യുഡിഎഫ്,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലാണ് പ്രചരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ത്ഥാനര്‍ത്ഥി എം ബി ഫൈസല്‍ ഇന്ന് മങ്കട മണ്ഡലത്തില്‍ പ്രചരണം നടത്തും. ബിജെപിയുടെ മണ്ഡലം കണ്‍വന്‍ഷനുകളും ഇന്ന് തുടങ്ങും. 

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ലീഗ് വനിതാ സ്‌ക്വാഡുകളെ വരെ രംഗത്തിറക്കിയിരിക്കുകയാണ്. പ്രചാരണ പരിപാടികള്‍ നടത്താന്‍ വേണ്ടി ഇവര്‍ക്കുള്ള പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ടെത്തിയാണ് വനിതാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കുടുംബ ശ്രീയും അയല്‍ക്കൂട്ടങ്ങളും വഴി  സിപിഐ(എം) സ്ത്രീകള്‍ക്കിടയില്‍ ശ്കതമായ തെരഞ്ഞെടുപ്പ് പ്രചരകണം ആരംഭിച്ചതോടെയാണ് സ്ത്രീകളെ കയ്യിലെടുക്കാന്‍ വനിതകളെ തന്നെ ഇറക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചത്്. 
യുഡിഎഫിന്റെ ജില്ലയിലെ വനിതാ ജനപ്രതിനിധികളെ എല്ലാവരേയും സ്‌കവാഡില്‍ പങ്കെടുപ്പിക്കും. മാത്രമല്ല സംസ്ഥാന വനിതാ ജനപ്രതിനിധികളും എത്തുന്നുണ്ട്. ഒറ്റ വീടുപോലും വിടാതെ കയറിയിരങ്ങി വോട്ട് ഉറപ്പാക്കും എന്നാണ് വനിതാ പ്രവര്‍ത്തകരുടെ ഉറപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com