'ജീവനും കൊണ്ട് രക്ഷപ്പെടുക, ഉടന്‍ യുക്രൈന്‍ വിടണം'; റഷ്യന്‍ സൈന്യത്തിന് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്

യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അടിയന്തരമായി അംഗത്വം നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു
വൊളോഡിമർ സെലൻസ്കി / വീഡിയോ ദൃശ്യം
വൊളോഡിമർ സെലൻസ്കി / വീഡിയോ ദൃശ്യം
Updated on
1 min read

കീവ് : റഷ്യന്‍ സൈന്യത്തിന് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ജീവന്‍ വേണമെങ്കില്‍ ഉടന്‍ യുക്രൈന്‍ വിടണമെന്ന് സെലന്‍സ്‌കി റഷ്യന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടു. റഷ്യയുടെ 4500 സൈനികരെ യുക്രൈന്‍ വധിച്ചതായി സെലന്‍സ്‌കി പറഞ്ഞു. 

ആയുധം ഉപേക്ഷിച്ച് മടങ്ങിപ്പോകൂ. നിങ്ങളുടെ കമാന്‍ഡര്‍മാരെയും പ്രചാരകരെയും വിശ്വസിക്കരുത്. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കൂ എന്നും സെലന്‍സ്‌കി വീഡിയോയില്‍ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടു. 

സൈനിക സേവന പരിചയമുള്ള, റഷ്യയ്‌ക്കെതിരെ പോരാന്‍ തയ്യാറുള്ള തടവുകാരെയെല്ലാം മോചിപ്പിക്കും. യുക്രൈന് ഉടനടി യുറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്നും വോളോഡിമര്‍ സെലന്‍സ്‌കി പുറത്തു വിട്ട വീഡിയോയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ എല്ലാ യുക്രൈനിയന്‍ പൗരന്മാരും രാജ്യത്തിന്റെ പോരാളികളായി മാറിയിരിക്കുന്നുവെന്നും സെലന്‍സ്‌കി വീഡിയോയില്‍ പറഞ്ഞു. 

സൈനികർക്കൊപ്പം സെലൻസ്കി ഭക്ഷണം കഴിക്കുന്നു/ ട്വിറ്റർ ചിത്രം
സൈനികർക്കൊപ്പം സെലൻസ്കി ഭക്ഷണം കഴിക്കുന്നു/ ട്വിറ്റർ ചിത്രം

അതിനിടെ, ബെലാറൂസ് അതിര്‍ത്തിയില്‍ റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച ഉടന്‍ നടക്കും. ചര്‍ച്ചകള്‍ക്കായി ഇരു രാജ്യത്തെയും പ്രതിനിധികളെത്തി. റഷ്യന്‍ സൈനിക പിന്മാറ്റവും വെടിനിര്‍ത്തലുമാണ് പ്രധാന ആവശ്യം. പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ്, സെലന്‍സ്‌കിയുടെ പാര്‍ട്ടിയുടെ ചെയര്‍മാനും എംപിയുമായ ഡേവിഡ് അരാകാമിയ എന്നിവരാണ് ചര്‍ച്ചയില്‍ യുക്രൈന്‍ സംഘത്തെ പ്രതിനിധീകരിക്കുന്നത്. 

റഷ്യന്‍ പ്രസിഡന്റിന്റെ മുഖ്യ ഉപദേശകന്‍ മിഖായേല്‍ പൊഡോളിയാക്, വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി നിക്കോളായ് ടെചിറ്റ്‌സ്‌കി, എംപി റുസ്തം ഉമറോവ്, ആന്ദ്രേ കോസ്റ്റിന്‍ എന്നിവരാണ് റഷ്യന്‍ സംഘത്തിലുള്ളത്. ഹെലികോപ്റ്ററിലാണ് യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ച്ച നടക്കുന്ന ബെലാറൂസ് അതിര്‍ത്തിയിലെത്തിയത്. ചര്‍ച്ചാ ഹാളിന്‍രെ ദൃശ്യം നേരത്തെ ബെലാറൂസ് മന്ത്രി പുറത്തുവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com