തകര്‍ത്തടിച്ച് പാക് ബാറ്റിങ് നിര; ഓസീസിന് ലക്ഷ്യം 177 റണ്‍സ്

തകര്‍ത്തടിച്ച് പാക് ബാറ്റിങ് നിര; ഓസീസിന് ലക്ഷ്യം 177 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഫൈനലിലെത്താന്‍ ഓസീസിന് വേണ്ടത് 177 റണ്‍സ്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിസ്വാന്‍ 52 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം വാരിയത് 67 റണ്‍സ്. ഫഖര്‍ സമാന്‍ 32 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. 

ക്യാപ്റ്റന്‍ ബാബര്‍ അസമും മികച്ച ബാറ്റിങ് പുറത്തെടുത്തു. 34 പന്തില്‍ 39 റണ്‍സാണ് ബാബര്‍ എടുത്തത്. ആസിഫ് അലി പൂജ്യത്തിനും ഷൊയ്ബ് മാലിക്ക് ഒരു റണ്ണിനും പുറത്തായി. മുഹമ്മദ് ഹഫീസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

പാക് സ്‌കോര്‍ 71ല്‍ എത്തിയപ്പോള്‍ ഓസീസിന് ആദ്യ വിക്കറ്റ് ലഭിച്ചത്. സ്പിന്നര്‍ ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒഴികെയുള്ളവര്‍ തല്ല് വാങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ്, സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com