Business

ഇ കൊമേഴ്‌സ് വിപണിയില്‍ വമ്പന്‍ ലയനം; സ്‌നാപ്ഡീല്‍-ഫഌപ്പ്കാര്‍ട്ട് ലയനം അന്തിമ തീരുമാനം അടുത്തയാഴ്ച: സോഫ്റ്റ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണിയിലെ മുന്‍നിരയിലുള്ള സ്‌നാപ്ഡീലും ഫഌപ്പ്കാര്‍ട്ടും തമ്മിലുള്ള ലയനവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ജപ്പാന്‍ കമ്പനി സോഫ്റ്റ്ബാങ്ക്. 

2014 മുതല്‍ ജപ്പാന്‍ മള്‍ട്ടിനാഷണല്‍ ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനത്തുള്ള സ്‌നാപ്ഡീലില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇതോടൊപ്പം തന്നെ മറ്റു ഇന്ത്യയിലുള്ള മറ്റു ഇ കൊമേഴ്‌സ് കമ്പനികളില്‍ രണ്ട് ബില്ല്യന്‍ ഡോളര്‍ നിക്ഷേപവും സോഫ്റ്റ്ബാങ്കിനുണ്ട്.

സ്‌നാപ്ഡീല്‍ ലയനത്തിന് ഡിജിറ്റല്‍ പേമെന്റ് കമ്പനി പേടിഎമ്മില്‍ ഒരു ബില്യണിലധികം ഡോളറിന്റെ നിക്ഷേപം നടത്തുന്നതിനും സോഫ്റ്റ്ബാങ്ക് ഒരുങ്ങുന്നുണ്ട്. ഫഌപ്പ്കാര്‍ട്ടും സ്‌നാപ്ഡീലും ലയിക്കുന്നതോടെ അമേരിക്കന്‍ കമ്പനി ആമസോണ് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. സ്‌നാപ്ഡീലില്‍ വലിയ നിക്ഷേപം നടത്തിയിട്ടും ആമസോണിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിക്കാതിരുന്നതിനാലാണ് പുതിയ തന്ത്രവുമായി സോഫ്റ്റ്ബാങ്ക് മുന്നോട്ട് വന്നത്. ഫഌപ്പ്കാര്‍ട്ടില്‍ നിന്നും ഓഹരികള്‍ വാങ്ങുന്നതിനായി മുഖ്യ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലുമായി സോഫ്റ്റ്ബാങ്ക് ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT