Business

പേരിലെ സിറിയ 'പണി തന്നു' ; കാത്തലിക് സിറിയന്‍ ബാങ്ക് സിഎസ്ബിയായത് ഇങ്ങനെ 

'സിഎസ്ബി ലിമിറ്റഡ്' എന്നാണ് പുതിയ പേര്

സമകാലിക മലയാളം ഡെസ്ക്

'സിറിയന്‍' എന്ന വാക്കുള്ളതിനാല്‍ പേരുതന്നെ പരിഷ്‌കരിക്കേണ്ടിവന്നു കാത്തലിക് സിറിയന്‍ ബാങ്കിന്. രാഷ്ട്രീയ, ഭീകരവാദ പ്രശ്‌നങ്ങള്‍ നടക്കുന്ന സിറിയയില്‍ നിന്നുള്ള ബാങ്കാണ് എന്ന ധാരണയില്‍ ഇടപാടുകള്‍ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പുതിയ പേരിലേക്ക് മാറാന്‍ ബാങ്ക് നിര്‍ബന്ധിതമായത്. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടതിന് പിന്നാലെയാണ് പേര് മാറ്റം. 

2015ല്‍തന്നെ ഈ ആവശ്യവുമായി ബാങ്ക് ആര്‍ബിഐയെ സമീപിച്ചിരുന്നു. പേരില്‍ സിറിയന്‍ എന്ന വാക്ക് ഉള്ളതിനാല്‍ വിദേശ ബാങ്കുകള്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നുവന്നത്. 'സിഎസ്ബി ലിമിറ്റഡ്' എന്നാണ് പുതിയ പേര്. 

പേരിലെ കാത്തലിക് എന്ന വാക്കും ബാങ്കിനെ ഒരു പ്രത്യേക വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്ന തരത്തില്‍ കാണാനിടയാക്കി. എന്നാല്‍ എല്ലാ വിഭാഗക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കാണ് തങ്ങളുടേതെന്നും സിറിയയുമായി ഒരു ബന്ധവുമില്ലെന്നും ബാങ്കിന്റെ എംഡിയും സിഇഒയുമായ സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഈ പ്രശ്‌നം നേരിട്ടതിനെത്തുടര്‍ന്ന് പല ഉപഭോക്താക്കളും ഇടപാടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സിറിയയില്‍നിന്നുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതു പല രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ പല ഇടപാടുകള്‍ക്കും ബാങ്ക് വിശദീകരണം നല്‍കേണ്ട സാഹചര്യമുണ്ടായി. ഇത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകളില്‍ കുറവുണ്ടാക്കി. പുതിയ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബാങ്ക് നല്‍കിയ കണക്കുകള്‍കൂടി പരിശോധിച്ച് ആര്‍ബിഐ അപേക്ഷ അംഗീകരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT