അച്ഛന് പ്രമേഹമുണ്ടെങ്കില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടി 
Health

അച്ഛന് പ്രമേഹമുണ്ടെങ്കില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടി; പഠനം

പിതാവിലൂടെ കുട്ടികൾക്ക് രോ​ഗവസ്ഥയ്ക്കുള്ള സാധ്യകയുണ്ടെന്ന് പഠനം വിശദീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഉണ്ടാവാൻ ഇരട്ടി സാധ്യതയെന്ന് പഠനം. ​ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കിൽ പോലും കുട്ടികള്‍ക്കു രോഗമുണ്ടാവാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണ് അച്ഛനില്‍ നിന്നു ടൈപ്പ് 1 പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയെന്ന് യുകെ കർഡിഫ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ ഉണ്ടാവാൻ കുടുംബ പാരമ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും ഇത് മാതാവിനേക്കാള്‍ പിതാവിലൂടെയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദീകരിക്കുന്നത്. ന​വജാത ശിശുക്കൾ മുതൽ 88 വരെ പ്രായമുള്ളവരിൽ രോഗനിർണയം നടത്തിയ 11,475 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഠനത്തിൽ അമ്മമാരെക്കാൾ രോ​ഗാവസ്ഥയുള്ള പിതാവിൽ നിന്ന് കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. എന്നിരുന്നാലും ഇതിൽ കൂടുതൽ ​ഗവേഷണം ആവശ്യമാണെന്നും ​ഗവേഷകർ പറയുന്നു. ഡയബെറ്റോളജിയ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ്. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുന്നു എന്നിവയാണ് ലക്ഷണങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT