Ramesh Chennithala file
Palakkad

പാലക്കാട്ടെ പോക്സോ കേസുകളുടെ വർദ്ധനവ്: ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സർക്കാർ

വാളയാർ, കൊല്ലങ്കോട് ഉൾപ്പെടെയുള്ള സ്റ്റേഷൻ പരിധികൾ പരിശോധിക്കും; സ്മാർട്ട്‌ഫോൺ ഉപയോഗവും സാമൂഹിക പശ്ചാത്തലവും പഠനവിധേയമാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില നിർദ്ദിഷ്ട മേഖലകളിൽ സമീപവർഷങ്ങളിൽ പോക്സോ കേസുകൾ വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് പഠനം നടത്തുന്നതിനായി എഐജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

ജില്ലയിൽ പോക്സോ കേസുകൾ താരതമ്യേന വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ കേസുകളാണ് ടാസ്‌ക് ഫോഴ്‌സ് പ്രധാനമായും പരിശോധിക്കുക. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസ് എന്നിവയുടെ പ്രതിനിധികളും വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്നതായിരിക്കും ഈ പ്രത്യേക പാനൽ.

നിയമസഭാ സമിതിയുടെ ശുപാർശ; മൂന്ന് ദിവസത്തിനകം സമിതി നിലവിൽ വരും

പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന് എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

മൂന്ന് ദിവസത്തിനകം തന്നെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതി രൂപീകരിച്ച് മൂന്ന് മാസത്തിനകം വിശദമായ പഠന റിപ്പോർട്ട് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

കേസുകൾ വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രാദേശികവും സാമൂഹികവുമായ ഘടകങ്ങളെക്കുറിച്ച് സമിതി വിശദമായി അന്വേഷിക്കും.ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വാധീനവും തൊഴിൽ സാഹചര്യങ്ങളും പഠിക്കും. കുട്ടികളുടെ പെരുമാറ്റം, വൈകാരിക സുരക്ഷിതത്വം, മാനസികാരോഗ്യം എന്നിവയിൽ സ്മാർട്ട്‌ഫോണുകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വ്യാപകമായ ഉപയോഗം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ടാസ്‌ക് ഫോഴ്‌സ് ആഴത്തിൽ പഠിക്കും. വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും പരിശോധിക്കും.

വ്യവസായ മേഖലകളോട് ചേർന്നുനിൽക്കുന്ന വാളയാർ പോലുള്ള പ്രദേശങ്ങളിൽ, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീടുകളിൽ തനിച്ചാകുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ സ്മാർട്ട്‌ഫോണുകളെ അമിതമായി ആശ്രയിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സമിതി വിലയിരുത്തും. കുട്ടികൾക്കിടയിലെ സ്മാർട്ട്‌ഫോൺ ഉപയോഗം വരുത്തിയ മാറ്റങ്ങളും കേസുകൾ വർദ്ധിക്കുന്നതിന് പിന്നിലെ സാമൂഹിക ഘടകങ്ങളും പരിശോധിച്ച് കുട്ടികളുടെ സംരക്ഷണം ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

Kerala Home Minister Ramesh Chennithala has ordered the formation of a special task force, headed by AIG Poonguzhali IPS, to investigate the rising number of POCSO cases reported in parts of Palakkad district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണ് മാറ്റാന്‍ 20 ന് ഉത്തരവ് ഇറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല: മുഖ്യമന്ത്രി

'കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു; രണ്ട് മാസം വീടിന് പുറത്തിറങ്ങിയില്ല, മാനസികമായി തകര്‍ന്നു'; വെളിപ്പെടുത്തി രേവ

'സ്ത്രീകളെ മനുഷ്യരായി പോലും അവർ കരുതുന്നില്ല, ഇതൊന്നും ചെയ്യാതെ പുരുഷൻമാരുടെ സ്വഭാവം മാറില്ല'; അധിക്ഷേപത്തിന് മറുപടിയുമായി ദിവ്യ ഉണ്ണി

തകര്‍ത്ത കാര്‍ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം പാലിച്ചില്ല; സിഐടിയുക്കാരനായ ഡ്രൈവര്‍ക്ക് സാമ്പത്തിക സഹായവുമായി ഇഡി