Prakash Raj, Devanandha ഇന്‍സ്റ്റഗ്രാം
Entertainment

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ

സമകാലിക മലയാളം ഡെസ്ക്

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ബാലതാരം, കുട്ടികളുടെ സിനിമ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കാത്തത് വിവാദമായിരിക്കുകയാണ്. പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകളോ പ്രകടനങ്ങളോ ഇല്ലെന്നാണ് ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പറഞ്ഞ ന്യായീകരണം. എന്നാല്‍ പോയ വര്‍ഷം പുറത്തിറങ്ങി, രാജ്യത്താകെ ചര്‍ച്ചയായ സ്താനാര്‍ത്തി ശ്രീക്കുട്ടനടക്കമുള്ള സിനിമകളും പ്രകടനങ്ങളും ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

പ്രകാശ് രാജിന്റെ വാദത്തിനെതിരെ ബാലതാരം ദേവനന്ദയും രംഗത്തെത്തി. സ്താനാര്‍ത്തി ശ്രീക്കുട്ടനടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് ദേവനന്ദയുടെ വിമര്‍ശനം. നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുതെന്നാണ് ദേവനന്ദ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

''നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാര്‍ത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ,

കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവര്‍ത്തകരും, പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം, അവകാശങ്ങള്‍ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്, മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം ''.

നേരത്തെ ജൂറി ചെയര്‍മാന്റെ നിലപാടിനെതിരെ സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥും നടനും സഹതിരക്കഥാകൃത്തുമായ ആനന്ദ് മന്മഥനുമെത്തിയിരുന്നു. നടന്‍ അരുണ്‍ സോള്‍, സംവിധായകന്‍ ശ്രീകാന്ത് ഇ.ജി തുടങ്ങിയവരും വിമര്‍ശിച്ചിരുന്നു. ശ്രീകാന്തിന്റെ സിനിമ സ്‌കൂള്‍ ചലേ ഹം പുരസ്‌കാരത്തിനായി അയച്ചിരുന്നുതാണ്.

Kerala State Film Awards 2025 : Devanandha slams Prakash Raj for his statement on Children's movie and child artists being snubbed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

SCROLL FOR NEXT