Picket 43, Major Ravi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'35 ദിവസം പ്ലാൻ ചെയ്ത സിനിമ, 22 ദിവസം കൊണ്ട് തീർത്തു'; 'പിക്കറ്റ് 43' യെക്കുറിച്ച് മേജർ രവി - വിഡിയോ

എനിക്ക് ഏറ്റവും സിങ്ക് തോന്നിയിട്ടുള്ള കാമറാമാൻ തിരു ആണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മേജർ രവി സംവിധാനം ചെയ്തതിൽ വ്യത്യസ്തമാർന്ന ട്രീറ്റ്മെന്റിൽ പുറത്തുവന്ന ചിത്രമാണ് 'പിക്കറ്റ് 43'. മറ്റ് ആർമി സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വൈകാരിക തലത്തിലേക്ക് സൈനികരുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിൻ്റെ മികച്ച ‌‌സിനിമകളിലൊന്ന് കൂടിയാണ് പിക്കറ്റ് 43.

അടുത്തിടെ ചിത്രത്തിന്റെ നിർമാതാവ് ഒജി സുനിൽ മേജർ രവിക്കെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. സിനിമ സംവിധാനം ചെയ്തത് ഛായാ​ഗ്രഹകൻ ജോമോൻ ടി ജോണും നായകൻ പൃഥ്വിരാജും ചേർന്നാണെന്നും ഒജി സുനിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ 'പിക്കറ്റ് 43' താൻ 22 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണെന്ന് പറയുകയാണ് മേജർ രവി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പിക്കറ്റ് 43 എന്ന സിനിമ 22 ദിവസം കൊണ്ട് ഞാൻ ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു ഷൗട്ടിങും ഉണ്ടായിരുന്നില്ല അതിനകത്ത്. ഞാൻ ഓക്കെ റെഡി എന്ന് പറയുമ്പോൾ ഓക്കെ. 35 ദിവസം പ്ലാൻ ചെയ്ത സിനിമയായിരുന്നു അത്. പക്ഷേ അത് 22 ദിവസം കൊണ്ട് തീർത്തു. അതെങ്ങനെയാണെന്ന് വച്ചാൽ ഞാൻ പേപ്പറിൽ എഴുതി പ്ലാൻ ചെയ്യും. ഇപ്പോൾ 'ഓപ്പറേഷൻ സിന്ദൂർ' പോലും പൂർണമായും എഴുതി പ്ലാൻ ചെയ്ത് വച്ചിരിക്കുകയാണ്. അങ്ങനെയാണ് ചെയ്യുന്നത്.

എനിക്ക് ഏറ്റവും സിങ്ക് തോന്നിയിട്ടുള്ള കാമറാമാൻ തിരു ആണ്. തിരു അസിസ്റ്റന്റ് ആയിരുന്ന സമയത്ത് ഞാനും അസിസ്റ്റന്റ് ആയിരുന്നു. അങ്ങനെയൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. പിന്നെ തിരു വലിയ കാമറാമാനായി. അതിന് ശേഷമാണ് ഞാൻ സംവിധായകനാകുന്നത്. പക്ഷേ ഞങ്ങളുടെ സൗഹൃദം എടാ..പോടാ.. ബന്ധമാണ്. ഞങ്ങൾ ഫ്രീയായി ഇരിക്കുന്ന സമയത്ത് ഏതെങ്കിലും കോഫി ഷോപ്പിലിരുന്ന കഥയെക്കുറിച്ച് സംസാരിക്കും.

അങ്ങനെയാണ് കീർത്തി ചക്ര വരുന്നത്. അത് അത്രയും നന്നാകാൻ കാരണം കാമറാമാനുമായുള്ള സിങ്ക് കൊണ്ടാണ്. അതേ പോലെ തന്നെയായിരുന്നു മിഷൻ 90 ഡെയ്സും. കാമറാമാനുമായി സിങ്കില്ലെങ്കിൽ പ്രശ്നമുണ്ടാകും. എനിക്കേറ്റവും കംഫർട്ടബിൾ തിരു തന്നെയാണ്. എന്റെ സ്പീഡിനേക്കാൾ കൂടുതൽ സ്പീഡിൽ ഓടിയിരുന്ന ഒരു കാമറാമാനാണ്. അപ്പോൾ തന്നെ നമ്മുടെ പകുതി ടെൻഷൻ അവിടെ കഴിഞ്ഞു". - മേജർ രവി പറഞ്ഞു.

Major Ravi talks about Picket 43.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷ; മൃതദേഹം കാണേണ്ട'; ബംഗാളിൽ 11 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ അമ്മ

അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍ vs ബെല്‍ജിയം...; വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തീപാറും പോരാട്ടം, അറിയാം ക്വാര്‍ട്ടര്‍ ലൈനപ്പ്

വിനോദ പരിപാടികള്‍ നടത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധം; സൗദിയില്‍ 10 ലക്ഷം റിയാല്‍ വരെ പിഴ

'യോഗ്യരാണെങ്കില്‍ എന്തിനാണ് അവരെ തടയുന്നത്?' ഗര്‍ഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തില്‍ കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി