Vaikom Vijayalakshmi എക്സ്പ്രസ്
Entertainment

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

ഞാനെപ്പോഴും വെറൈറ്റി കൃതികളെ പാടാറുള്ളൂ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പാടാനായി സ്റ്റേജിൽ കയറുന്നതിനു മുൻപ് തനിക്ക് പേടിയൊന്നും തോന്നാറില്ലെന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി. പാട്ടിന്റെ വരികൾ എങ്ങനെയാണ് താൻ പഠിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു ​ഗായിക. "സ്റ്റേജിൽ കയറുന്നതിനു മുൻപ് എനിക്ക് പരിഭ്രാന്തി തോന്നാറില്ല.

അവസരങ്ങൾ എന്ന രീതിയിലും പുതിയ പരീക്ഷണങ്ങൾ എന്ന രീതിയിലും മാത്രമേ ഞാൻ അതിനെ കാണാറുള്ളൂ. ഞാനെപ്പോഴും വെറൈറ്റി കൃതികളെ പാടാറുള്ളൂ. എല്ലാവരും പാടുന്നത് പാടാറില്ല. ഞാൻ അങ്ങനെയാ, വെറൈറ്റിയുടെ ആളാണ്, എല്ലാ കാര്യത്തിലും. ചെറുപ്പം മുതലേ അങ്ങനെയാണ്.

എനിക്ക് വരികൾ പഠിക്കാൻ ഒരു ദിവസം എടുക്കും. കുറച്ചു നീളം കൂടുതലാണെങ്കിൽ രണ്ടാഴ്ചയൊക്കെ സമയം നീട്ടി ചോദിക്കും. അങ്ങനെ കേട്ട് കേട്ട് പഠിക്കും, രാവിലെയും രാത്രിയുമൊക്കെ ആയിട്ട്. പിന്നെ ഞാൻ ഒറ്റയ്ക്കിരുന്നേ പഠിക്കുകയുള്ളൂ. വാതിലൊക്കെ അടച്ചിട്ട് ഏകാ​ഗ്രമായി. അപ്പോഴേ എനിക്ക് ഹൃദിസ്ഥമാവുകയുള്ളൂ.

വണ്ടിയിലൊക്കെ ഇരിക്കുമ്പോൾ കേട്ട് പഠിക്കുക എന്ന് പറയുന്നത് നടക്കില്ലല്ലോ. ചിലർ പരിപാടിയുടെ അന്നൊക്കെ അയച്ചു തരും. ഞാൻ അങ്ങനെ പറ്റില്ല എന്ന് പറയും. സ്കൂളിൽ പഠിക്കുന്ന സമയത്തും അങ്ങനെ തന്നെ. ഒരു ദിവസം മതി ഒരു പാട്ട് പഠിക്കാൻ. എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട. തനിച്ചു വിടുക ഈ കാര്യത്തിൽ". - വൈക്കം വിജയലക്ഷ്മി പറഞ്ഞു.

Vaikom Vijayalakshmi opens up about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി

ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം

ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; നാലര മണിക്കൂറിൽ 250-ലധികം താലികെട്ട്; ആകെ ബുക്ക് ചെയ്തത് 444 വിവാഹങ്ങൾ