Entertainment

'മരിക്കാൻ പോലും ഒരുക്കമാണ്', ഇത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പ് തരണമെന്ന് ആരാധ‌ികയോട് നടി ഐശ്വര്യ

ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധകയാണെന്നും താരത്തിനായി മരിക്കാൻ വരെ ഒരുക്കമാണെന്നുമാണ് ആരാധിക കുറിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഐശ്വര്യ രാജേഷ്. സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ച നടി. അതുകൊണ്ടുതന്നെ ഐശ്വര്യയ്ക്ക് ആരാധകരും ഏറെയാണ്. ഇക്കൂട്ടത്തിലൊരാളാണ് താരത്തോടുള്ള തന്റെ സ്നേഹം തുറന്നുപറഞ്ഞിരിക്കുന്നത്. ഐശ്വര്യയുടെ ഇൻസ്റ്റ​ഗ്രാം പേ‌ജിൽ വന്ന ആരാധികയുടെ കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധകയാണെന്നും താരത്തിനായി മരിക്കാൻ വരെ ഒരുക്കമാണെന്നുമാണ് കമന്റിൽ കുറിച്ചിരിക്കുന്നത്. ഐശ്വര്യ ലോകത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണെന്നും വളരെ സുന്ദരിയാണെന്നും കമന്റിൽ കുറിച്ചിട്ടുണ്ട്. തിരുപ്പൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തിയിരിക്കുന്ന ആരാധികയുടേതാണ് കമന്റ്.

ആരാധികയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന സ്‌നേഹത്തിന് നന്ദി കുറിച്ച ഐശ്വര്യ പക്ഷേ ഇത്തരം വാക്കുകൾ ദയവായി ഉപയോഗിക്കരുതെന്നാണ് മറുപടിയിൽ പറയുന്നത്. ജീവിതം ആർക്ക് വേണ്ടിയും മരിക്കാനുള്ളതല്ല. ഒരിക്കലും അത് പറയരുത്. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനി ഇത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പ് തരികയാണെങ്കിൽ  ഞാനെന്നും നിങ്ങളുടെ നല്ലൊരു സുഹൃത്തായിരിക്കും, ഐശ്വര്യ കുറിച്ചു.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഐശ്വര്യ നടത്തിയ വെളിപ്പെട്ടുത്തൽ അടുത്തിടെ ഏറെ ചർച്ചയായിരുന്നു. 'വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചേരിയിലാണ് ഞാൻ ജനിച്ചു വളർന്നത്. മൂന്ന് മുതിർന്ന സഹോദരങ്ങൾക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങൾ ആറു പേരാണ് ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളർത്തി. ഒരു പോരാളിയായിരുന്നു അമ്മ.' താനിന്ന് നാലുപേർ അറിയുന്ന വ്യക്തിത്വമായി തീർന്നതിനു പിന്നിൽ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT