Riyadh Police Launch Probe After Man Robbed at Knifepoint  Special arrangement
Gulf

വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയെടുത്തു; അക്രമിയെ കണ്ടെത്താൻ സൗദി പൊലീസ് (വിഡിയോ)

റിയാദിലെ ജനവാസ കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നത്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് അക്രമി എത്തുകയും മാലിന്യം നിക്ഷേപിക്കുന്ന വീപ്പകൾ ഉപയോഗിച്ച് ഗതാഗസ തടസമുണ്ടാക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും അജ്ഞാതൻ തട്ടിയെടുത്ത സംഭവത്തിൽ നിയമ നടപടി ആരംഭിച്ചതായി റിയാദ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

 റിയാദിലെ ജനവാസ കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നത്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് അക്രമി എത്തുകയും മാലിന്യം നിക്ഷേപിക്കുന്ന വീപ്പകൾ ഉപയോഗിച്ച് ഗതാഗസ തടസമുണ്ടാക്കുകയും ചെയ്തു. അതിനുശേഷം ഇരകൾ സഞ്ചരിച്ചിരുന്ന കാറിന് അരികിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഈ സമയത്ത് കാറിൽ ഡ്രൈവറും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇവരോട് പുറത്തിറങ്ങാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരുടെയും ദേഹ പരിശോധന നടത്തുകയും പണമടങ്ങുന്ന പേഴ്സ് കൈക്കലാക്കി. വാഹനത്തിൽ പരിശോധന നടത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.

 ഈ സംഭവം തൊട്ട് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ഒരാൾ പകർത്തുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ വലിയ ചർച്ചയായി മാറിയതോടെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Gulf news: Riyadh Police Launch Probe After Man Robbed at Knifepoint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT