Zero grades, conduct penalties, device bans: UAE rolls out tough exam integrity measures  AI meta representative image
Gulf

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

പരീക്ഷാ പ്രക്രിയയുടെ തയ്യാറെടുപ്പ് മുതൽ ഗ്രേഡിങ് വരെയുള്ള എല്ലാ ഘട്ടങ്ങളെയും നിയന്ത്രിക്കുന്ന വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് ഈ ഗൈഡ് വിശദീകരിക്കുന്നു,

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നവംബർ 20 ന് ഒന്നാം സെൻട്രൽ പരീക്ഷകൾ ആരംഭിക്കാനിരിക്കെ, ദേശീയ മൂല്യനിർണ്ണയ സംവിധാനത്തിന്റെ സമഗ്രതയും നീതിയും സംരക്ഷിക്കുന്നതിനും നിയമം കർശനമാക്കി യുഎഇ.

എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി യുഎഇയിലുടനീളമുള്ള പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് ബാധമാകുന്ന നിലയിൽ "വഞ്ചനയും പരീക്ഷാ ദുരുപയോഗവും നേരിടുന്നതിനുള്ള ഗൈഡ്" യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

പരീക്ഷാ പ്രക്രിയയുടെ തയ്യാറെടുപ്പ് മുതൽ ഗ്രേഡിങ് വരെയുള്ള എല്ലാ ഘട്ടങ്ങളെയും നിയന്ത്രിക്കുന്ന വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് ഈ ഗൈഡ് വിശദീകരിക്കുന്നു,

പരീക്ഷയ്ക്ക് മുമ്പ് സ്കൂളുകൾ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതുണ്ട്, പെരുമാറ്റ ലംഘനങ്ങളെയും അതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനാണ് ഇത്.

പരീക്ഷാ പ്രക്രിയയിലുടനീളം മൂല്യങ്ങൾ, സത്യസന്ധത, ഉത്തരവാദിത്തം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, രക്ഷിതാക്കൾക്കും ഇടയിൽ ഗൈഡിന്റെ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനുള്ള ചുമതല സ്കൂളുകൾക്കായിരിക്കും.

പരീക്ഷാ സമയത്ത് നിയമം പാലിക്കുന്നത് നിരീക്ഷിക്കുന്നതിന് സ്കൂളുകളിൽ മേൽനോട്ട സമിതികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

ഏതെങ്കിലും സംഭവങ്ങളോ ക്രമക്കേടുകളോ നടന്നാൽ അവ രേഖപ്പെടുത്തുന്നതിനും ഔദ്യോഗിക മാർഗങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതുമാണ് ഈ കമ്മിറ്റികളുടെ ചുമതല.

വിദ്യാർത്ഥികൾക്കുള്ള അച്ചടക്ക നടപടികൾ

പരീക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള വിവിധ അച്ചടക്ക നടപടികൾ മന്ത്രാലയം വിശദീകരിച്ചു. ശിക്ഷകളിൽ വിദ്യാർത്ഥിയുടെ സ്വഭാവ രേഖയിൽ നിന്ന് 12 പോയിന്റുകൾ കുറയ്ക്കൽ, കോപ്പിയടി നടന്ന വിഷയത്തിൽ സീറോ ഗ്രേഡ് നൽകൽ, ഒരു വിദ്യാർത്ഥി മനഃപൂർവ്വം അവരുടെ ഉത്തരക്കടലാസിൽ കേടുപാടുകൾ വരുത്തിയാൽ, ഔദ്യോഗിക ഗ്രേഡിങ് പ്രക്രിയയിൽ നിന്ന് ആ പേപ്പറിനെ ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നു

അത്തരം സന്ദർഭങ്ങളിൽ, നെഗറ്റീവ് രീതികൾ പരിഷ്കരിക്കുന്നതിനും ആവർത്തനം തടയുന്നതിനും ലക്ഷ്യമിടുന്ന മന്ത്രാലയത്തിന്റെ "പെരുമാറ്റ വിലയിരുത്തൽ" സംരംഭത്തിന് കീഴിലുള്ള "പെരുമാറ്റ പുനരധിവാസ" പരിപാടികൾക്ക് വിദ്യാർത്ഥികൾ വിധേയരാകേണ്ടതുണ്ട്.

പരീക്ഷാ സമയത്തെ നിയമലംഘനങ്ങൾ

പരീക്ഷാ സമയത്ത് നിരോധിക്കപ്പെട്ട പ്രവർത്തനങ്ങളുടെ വിശദമായ പട്ടികയും ഗൈഡ് നൽകുന്നു. മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, സോഷ്യൽ മീഡിയയിൽ പരീക്ഷാ ചോദ്യങ്ങൾ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, പരീക്ഷാ പേപ്പറുകൾ ഫോട്ടോ എടുക്കുക, പരീക്ഷാ ഹാളിനുള്ളിൽ മറ്റ് വിദ്യാർത്ഥികളെ സഹായിക്കുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഡേറ്റാ ചോർത്തുക എന്നിവയാണ്.

പരീക്ഷാ സമയത്ത് ആശയവിനിമയം നടത്തുകയോ സിഗ്നൽ നൽകുകയോ ചെയ്യുക, ഇൻവിജിലേറ്റർമാരെ സ്വാധീനിക്കാൻ ശ്രമിക്കുക, അനുവാദമില്ലാതെ പരീക്ഷാ മുറി വിട്ടുപോകുക എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ.

നിയമം ലംഘിക്കുന്ന ജീവനക്കാർക്കെതിരായ നടപടികൾ

പരീക്ഷയുടെ രഹസ്യസ്വഭാവം ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ സ്കൂൾ ജീവനക്കാർ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ സ്കൂൾ ജീവനക്കാർക്ക് ഫെഡറൽ മാനവ വിഭവശേഷി നിയന്ത്രണങ്ങൾ പ്രകാരമുള്ള ഭരണപരമായ പിഴകൾക്ക് പുറമേ 200,000 ദിർഹം വരെ പിഴ ചുമത്താം.

പ്രൊഫഷണൽ പെരുമാറ്റദൂഷ്യ കേസുകൾ മന്ത്രാലയത്തിന്റെ അസസ്മെ​ന്റ് വകുപ്പുമായും പ്രാദേശിക വിദ്യാഭ്യാസ ഓഫീസുകളുമായും ഏകോപിപ്പിച്ച് കൂടുതൽ അച്ചടക്ക നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യും.

പരീക്ഷാ ഹാളിനുള്ളിലോ അല്ലെങ്കിൽ ഡിജിറ്റൽ രീതിയിലോ പരീക്ഷാ പേപ്പറുകൾ കൈമാറ്റം ചെയ്യുക, കോപ്പിയടിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കുക, അല്ലെങ്കിൽ പരീക്ഷാ ഉള്ളടക്കം ലഭിക്കാനോ കൈമാറാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ എല്ലാത്തരം പെരുമാറ്റദൂഷ്യങ്ങൾക്കും ഈ നടപടികൾ ബാധകമാണെന്ന് ഗൈഡ് വിശദീകരിക്കുന്നു.

ഗൈഡിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മേൽനോട്ട ശ്രമങ്ങളുടെ ഭാഗമായി, വിലയിരുത്തൽ സംഘങ്ങളും പ്രാദേശിക വിദ്യാഭ്യാസ അധികാരികളും പരീക്ഷാ വേദികളിലും ഗ്രേഡിങ് കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

Gulf News: UAE issues anti-cheating rules in exams includes Zero grades, conduct penalties, and device ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT