അലഹബാദ് ഹൈക്കോടതി ഫെയ്‌സ്ബുക്ക്‌
India

'പ്രണയത്തകര്‍ച്ച കേസുകളാകുന്നു; ലൈംഗികബന്ധങ്ങള്‍ പിന്നീട് ബലാത്സംഗമായി മാറുന്നു': അലഹബാദ് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം.

ഹര്‍ജിക്കാരന്‍ മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതറിഞ്ഞുകൊണ്ടാണ് സ്ത്രീ പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. 25 വയസുള്ള സ്ത്രീയും 42 വസയുള്ള പുരുഷനും പക്വതയുള്ളവരാണെന്നും കോടതി പറഞ്ഞു.

സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും ഇത് വിഡിയോയില്‍ പകര്‍ത്തി പിന്നീട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നുമുള്ള പരാതിയിലാണ് യുവാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് അയാള്‍ അത് നിരസിച്ചുവെന്നുമാണ് ആരോപണം. എന്നാല്‍ താന്‍ വിവാഹിതനാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

മൂന്ന് സ്ത്രീകളെ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന ആരോപണവും പ്രതി നിഷേധിച്ചു. കേസ് ഫയല്‍ ചെയ്തിരിക്കുന്നത് തെറ്റ് ചെയ്തതിന്റെ പേരിലല്ല, മറിച്ച് വൈകാരികമായ അവസ്ഥയുടെ അനന്തര ഫലമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികാര ലക്ഷ്യമാണ് ഈ പരാതിയിലുണ്ടായിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

SCROLL FOR NEXT