ബിഹാറില്‍ ഏഴ് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ് 
India

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിഹാറില്‍ ഏഴ് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറിലെ ഏഴ് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.

സേവാദളിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പസ്വാന്‍, ബിപിസിസി (ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ ശര്‍മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ രാജന്‍, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുന്ദന്‍ ഗുപ്ത, അതിപിന്നാക്ക വിഭാഗം മുന്‍ അധ്യക്ഷ കാഞ്ചനാ കുമാരി, ബാങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രവി ഗോള്‍ഡന്‍ എന്നിവരെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇന്ത്യാസഖ്യത്തിന് നേതൃത്വം നല്‍കിയ ആര്‍ജെഡി 25 സീറ്റില്‍ ഒതുങ്ങി. സിപിഐഎംഎല്‍ രണ്ട് സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിഹാറില്‍ ഏഴ് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

'എനിക്ക് വിശക്കുന്നു, വാദം കേട്ട് തളര്‍ന്നു'; വിധി പറയല്‍ മാറ്റിവച്ച് ഹൈക്കോടതി ജഡ്ജി

വിജയ്‌യുടെ കടുത്ത ആരാധിക, 400 കോടിയുടെ ആസ്തി; ആരാണ് സം​ഗീത സ്വർണലിങ്കം ?

കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

'എംജി ദ റിയല്‍ ഒജി'; അണ്ണന്റെ തട്ട് എന്നും താണിരിക്കും; ഇന്‍സ്റ്റയ്ക്ക് തീയിട്ട് എംജിയുടെ 'പമ്പാ ഗണപതി', വിഡിയോ

SCROLL FOR NEXT