ഫയല്‍ ചിത്രം 
India

ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദത്തിനെതിരെ ഒറ്റ ഡോസ് വാക്സിൻ പോര; രണ്ട് ഡോസും വേണമെന്ന് മുന്നറിയിപ്പ് 

ഒരു ഡോസ് സുരക്ഷ ഉറപ്പാക്കില്ലെന്നാണ് റിപ്പോർട്ട് 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്നറിയപ്പെടുന്ന കോവിഡ് 19 ബി.1.617.2നെതിരെ  രോഗപ്രതിരോധശേഷി നേടാൻ രണ്ട് ഡോസ് വാക്സിൻ വേണമെന്ന് മുന്നറിയിപ്പ്. ഈ കോവിഡ് വേരിയന്റിനെതിരെ ശക്തമായ സുരക്ഷ നേടിയെടുക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്നും ഒരു ഡോസ് സുരക്ഷ ഉറപ്പാക്കില്ലെന്നുമാണ് റിപ്പോർട്ട്. ബ്രിട്ടൻ ആരോഗ്യ, സാമൂഹ്യസുരക്ഷാ വിഭാഗവും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. 

കൊവിഷീൽഡ്, ഫൈസർ വാക്സിനുകൾ സ്വീകരിച്ചവരിൽ ഇന്ത്യയിൽ പ്രചരിക്കുന്ന ബി.1.617.2 വകഭേദം ബാധിക്കുന്നത് എങ്ങനെയെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പരിശോധിച്ചത്. ഈ വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ബി.1.617.2 വകഭേദത്തിനെതിരെ 81 ശതമാനം ഫലപ്രാപ്തിയും ബി.1.1.7 വകഭേദത്തിനെതിരെ 87 ശതമാനം ഫലപ്രാപ്തിയുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം ഒരു ഡോസ് മാത്രം സ്വീകരിച്ചവരിൽ യഥാക്രമം 33 ശതമാനവം 51 ശതമാനവും മാത്രമാണ് ഫലപ്രാപ്തിയുള്ളത്. 

ഇന്ത്യയിൽ നിലവിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് കോവിഡ് 19 വാക്ലിൻ ലഭിച്ചിട്ടുള്ളത്. 4.3 കോടി ആളുകൾക്ക് വാക്സിന്റെ രണ്ട് ഡോസും 15.1 കോടി പേർക്ക് ആദ്യ ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്ത് പുതിയ കോവിഡ് 19 വകഭേദം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടൻ സർക്കാരിന്റെ മുന്നറിയിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT