ഫയല്‍ ചിത്രം 
India

സാം പിത്രോഡയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

രാഷ്ട്രപതി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് പിത്രോഡയെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് സാം പിത്രോഡയെ പരിഗണിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞന്‍, വികസന ചിന്തകന്‍, നയരൂപീകരണ വിദഗ്ധന്‍ എന്നീ നിലകളില്‍ ദേശീയമായും അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ് സാം പിത്രോഡ. രാഷ്ട്രപതി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് പിത്രോഡയെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയ പ്രമേയത്തിലാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. 1980 കളില്‍ ആരംഭിച്ച ഇന്ത്യയുടെ ടെലികമ്യൂണിക്കേഷന്‍ സാങ്കേതിക വിപ്ലവത്തിന് അടിത്തറ പാകിയതിന്റെ ബഹുമതി പിത്രോഡയ്ക്കാണ്. ആഗോള ഡിജിറ്റല്‍ വ്യാപനത്തിന് സഹായിച്ച പ്രതിഭയാണ് അദ്ദേഹം. 

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ ടെലികമ്യൂണിക്കേഷന്‍, ജലം, സാക്ഷരത, പ്രതിരോധ കുത്തിവെയ്പ്, എണ്ണക്കുരു ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക ദൗത്യങ്ങള്‍ക്ക് സാം പിത്രോഡ നേതൃത്വം നല്‍കിയ കാര്യവും ഓവര്‍സീസ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT