പ്രതീകാത്മക ചിത്രം 
India

പത്തുമാസമായി പൂട്ടിയിട്ട നിലയില്‍; വാടക കിട്ടാതെ വന്നപ്പോള്‍ ഷോപ്പ് കുത്തിത്തുറന്നു; മരപ്പെട്ടിയില്‍ തല വേര്‍പെട്ട് അസ്ഥികൂടം; കൊലയ്ക്ക് പിന്നില്‍ അനാശാസ്യം

വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്നും എസ്ആര്‍ നഗര്‍ പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: മാസങ്ങളോളമായി വാടക ലഭിക്കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പ് അധികൃതര്‍ തുറന്നത്. ഷട്ടര്‍ തുറന്നപ്പോള്‍ മുറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് പുറത്തുവന്നത്. മുറിയിലെ അടച്ചിട്ട മരപ്പെട്ടിയില്‍ നിന്നാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പെട്ടിതുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി. പെട്ടിയ്ക്കകത്ത് ഒരു വ്യക്തിയുടെ അസ്ഥികൂടമായിരുന്നു.

ഇത് കൊലപാതകമാണെന്നും വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്നും എസ്ആര്‍ നഗര്‍ പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി അടയ്ക്കുയായിരുന്നെന്നും പൊലിസ് പറഞ്ഞു. തല വേര്‍പ്പെട്ട നിലയിലായിരുന്നു പെട്ടിയ്ക്കകത്ത് കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമബംഗാള്‍ സ്വദേശിക്ക് ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള്‍ ഷോപ്പിന് വാടക നല്‍കിയിരുന്നില്ല. പത്തുമാസമായി ഷോപ്പ് അടച്ചിട്ട നിലയിലാണ്. തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ പൂട്ട് പൊളിക്കുകയായിരുന്നു. അപ്പോഴാണ് മുറിക്കകത്ത് പെട്ടിയില്‍ അസ്ഥികൂടം കണ്ടതെന്ന് എസ്ആര്‍ നഗര്‍ എസ്‌ഐ പറഞ്ഞു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായും പ്രതിയെ അറസ്റ്റ്് ചെയ്തതായും പൊലീസ് പറഞ്ഞു. വിവാഹേതരബന്ധമാണ്  കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT