പ്രതീകാത്മക ചിത്രം 
India

ബലാത്സംഗ ശ്രമം ചെറുത്തു; 18കാരിയായ കായിക താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു

യുവാക്കളുടെ ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 18 വയസുകാരിയായ ബാസ്‌ക്കറ്റ് ബോള്‍ താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: യുവാക്കളുടെ ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 18 വയസുകാരിയായ ബാസ്‌ക്കറ്റ് ബോള്‍ താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ, പ്രകോപിതരായ യുവാക്കള്‍ സ്റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുകാലുകള്‍ക്കും താടിയെല്ലിനുമാണ് പരിക്കേറ്റത്. ഓഗസ്റ്റ് 12നാണ് സംഭവം നടന്നത്. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

സ്റ്റേഡിയത്തില്‍ പ്രാക്ടീസിന് പോയ സമയത്താണ് പെണ്‍കുട്ടിയെ യുവാക്കള്‍ ഉപദ്രവിച്ചതെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. പ്രതികളില്‍ ഒരാളായ ജതിന്‍ 18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ബലാത്സംഗ ശ്രമം ചെറുക്കുകയും രക്ഷപ്പെടാനും ശ്രമിച്ച മകളെ 25 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പ്രതികള്‍ തള്ളിയിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ബലാത്സംഗം എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

SCROLL FOR NEXT